എല്ലാ കണ്ണുകളും കാതുകളും ഒരു പന്തിനു പുറകേ പോകുവാൻ ഇനി ദിവസങ്ങൾ മാത്രം. കായികവിനോദത്തിനപ്പുറം ഫുട്ബോളിന് രാഷ്ട്രീയ മാനങ്ങൾ കൂടിയുണ്ട്, 1942 , 1946 ലും രണ്ടാംലോക മഹായുദ്ധം കാരണം ഒഴിവാക്കപ്പെട്ട രണ്ടു ലോകകപ്പുകൾ , ഒരു വലിയ തിരിച്ചു വരവിലൂടെ 1950 ൽ ചേരിതിരിഞ്ഞു നിന്ന എല്ലാ രാജ്യങ്ങളെയും ഒരേ വേദിയിൽ കൊണ്ടുവരുവാനും ലോകകപ്പ്ഫുട്ബോളിനായി. 1930 ലെ ആദ്യചാമ്പ്യന്മാർ Uruguay രാഷ്ട്രീയ കാരണങ്ങളാൽ 1942 നു മുമ്പുള്ള രണ്ടു ലോകകപ്പ് വിട്ടു നിന്നതിനു ശേഷം തിരിച്ചുവന്നു ആതിഥേയരായ ബ്രസീലിനെ കീഴടക്കികിരീടം നേടിയത് ചരിത്രം. അതിനു ശേഷം 2010ൽ ദക്ഷിണാഫ്രിക്കയിൽ ഫോർലാനും കൂട്ടരും Uruguay സെമിഫൈനലിൽ എത്തിച്ചാണ് അവരുടെ സമീപകാലത്തെ പറയത്തക്ക വേൾഡ് കപ്പ് നേട്ടം. വർത്തമാനകാലഘട്ടത്തിൽ ഫുട്ബോൾ രാഷ്ട്രീയ ആയുധമായതിന്റെ അവസാനത്തെ ഉദാഹരണമാണ് ജറുസലേമിൽ നടക്കേണ്ടിയിരുന്ന അർജന്റീന ഇസ്രായേൽ മത്സരവും രാഷ്ട്രീയ സമ്മർദ്ദത്താൽ ഉപേക്ഷിക്കപ്പെട്ടത് . ഇതൊക്കെ ലോക കാര്യങ്ങളെങ്കിലും മൈനാഗപ്പള്ളിയിലും ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഫുട്ബോൾ വസന്തം തിരികെ കൊണ്ടുവന്നതിൽ ഒരുകൂട്ടം ചെറുപ്പക്കാരുടെ പ്രയത്നം ഉണ്ട്. ജീവിതത്തിൽ മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്നും.
ഇതൊക്കെ ലോക കാര്യങ്ങൾ , നമുക്ക് മൈനാഗപ്പള്ളിയിലേക്കു തിരികെ വരാം , 2005 - 2006 കാലഘട്ടം, 1998 ഷാർജ കപ്പിന് ശേഷം കേരളമാകെ ക്രിക്കറ്റ് ജ്വരംപടർന്നു പന്തലിച്ചു നിൽക്കുന്നു. ഓരോ വൈകുന്നേരങ്ങളിലും മൂന്നു ക്ലബ്ബ്കൾ ( റെയിൻബോ , സെഞ്ചുറി , കെ ആർ സി ) സമയക്രമം വെച്ച് ഫുട്ബോൾകളിച്ച പഞ്ചായത്തു ഗ്രൗണ്ടിൽ എണ്ണിപറക്കി 14 പേരെ കണ്ടെത്തി കളിക്കുവാൻ കിട്ടാത്തകാലം, (വീണ്ടും അത്തരം ഒരു വരൾച്ച ഗ്രൗണ്ടിൽ അനുഭവപ്പെടുന്നുവെന്നത് വേദനയോടെ പറയുവാൻ കഴിയു. ഫുട്ബോൾ ചരിത്രംപേറുന്ന പഞ്ചായത്തു ഗ്രൗണ്ട് പന്തുരുളുവാൻ കൊതിച്ചു കിടക്കുന്ന കാഴ്ച ഹൃദയഭേദകമാണ്.) സർക്കാർ നടത്തുന്ന പഞ്ചായത്തുമേള പോലും നിന്നുനിൽക്കുന്ന വർഷങ്ങൾ, അവിടേക്കാണ് ഒരു കൂട്ടം കൗമാരക്കാർക്കായി ഒരു പന്ത് വാങ്ങിക്കൊടുക്കാൻ ശ്യാംസാറിനോട് പറയുന്നത്. അന്ന് പന്തിനു വില 450 രൂപ , 200 രൂപ സർ തന്നു, ബാക്കി ഞങ്ങൾ രണ്ടുമൂന്നുപേർ ചേർന്ന് കണ്ടെത്തി, കരുനാഗപ്പള്ളി സിദ്ദിക്ക് ഇക്കയുടെ കടയിൽ പോയി ( നാഷണൽ ബുക്ക്സ് ) കെ ആർ സിക്ക് വേണ്ടി ഒരു പന്ത് വേണമെന്ന് പറഞ്ഞപ്പോൾ 50 രൂപ ഡിസ്‌കൗണ്ട് ഇക്കയും തന്നു.
കാറ്റുനിറച്ച പന്തുമായി ഗ്രൗണ്ടിലേക്ക് വന്നിറങ്ങിയപ്പോൾ അവിടെ കൂടിയ കൗമാരക്കാരുടെ ആവേശം അത്ഭുതപ്പെടുത്തുന്നതായിരുന്നു. പിന്നീടുള്ള എല്ലാ വൈകുന്നേരങ്ങളിലും അവർ അവിടെ ഒത്തുകൂടി, ഫുട്ബോൾ ആവേശം എല്ലാകാലവും കൊണ്ടുനന്ന ജയരാജ് അണ്ണനും കൂട്ടരും കൂടെആയപ്പോൾ ഗ്രൗണ്ട് നിറഞ്ഞു. കൊല്ലത്തുനിന്ന് ക്ലാസ്സുകഴിഞ്ഞു പരമാവധി നേര്ത്ത എത്തുവാൻ ഞാനും ശ്രമിച്ചു. അവരുടെ കൂട്ടത്തിൽ മികച്ചകളിക്കാരുണ്ടായി. ആവേശം അണപൊട്ടിയൊഴുകിയ ഒരുദിവസത്തെ കളികഴിഞ്ഞുള്ള സന്ധ്യാനേരം അവർ തന്നെ ചോദിച്ചു നമുക്ക് 19 വയസ്സിൽ താഴെയുള്ളവരുടെ ഒരു പ്രാദേശിക ടൂർണമെന്റ് നടത്തിയാലോ .നമുക്ക് ശ്യാം സാറിനോട് ചോദിക്കാം, ടൂർണമെന്റ് നല്ല ആശയം ആണ്, ഇപ്പോഴുത്തെ അവസ്ഥയിൽ ടീമുകൾ ആണ് ബുദ്ധിമുട്ടു. ഇന്നത്തെ പോലെ ഇന്റർനെറ്റ് ഉള്ള സമയം അല്ലല്ലോ, മൊബൈലും പ്രചാരം ആയിട്ടില്ല , സാധാരണ കെ ആർ സി ടൂർണമെന്റ് നടത്തുമ്പോൾ ട്രാവൽ അലവൻസ് കൊടുക്കും, ഇത് ആദ്യത്തെ തവണ ആയതു കൊണ്ട് അതും വേണ്ട , വർഷങ്ങൾക്കു മുമ്പ് കെ ആർ സി ക്കാർകളിച്ചു നേടിയ ഒരു ട്രോഫിയും സംഘടിപ്പിച്ചു ഒന്നാം സമ്മാനം 2000 രൂപ കെ ആർ സിയുടെ സ്ഥാപകരിൽ ഒരാളായ പഴയ ക്ലബ് സെക്രട്ടറി രാജണ്ണന്റെ അച്ഛന്റെ പേരിൽ സ്പോൺസർ ചെയ്യിച്ചു. രണ്ടാം സമ്മാനം കേബിൾ പ്രതീപ് അണ്ണന്റെ കയ്യി നിന്നും പിടിച്ചു വാങ്ങി. നോട്ടീസിന്റെ പരസ്യം പണ്ട് ജേഴ്‌സി സ്പോൺസർ ചെയ്ത ഉല്ലാസും നൽകി. വർഷങ്ങൾക്കു മുമ്പ് കൈമാറിയ ദ്രവിച്ചുതുടങ്ങിയ ജേഴ്സി ശ്യാംസർ അവർക്കു നൽകാനായി നൽകി. വീട്ടിൽ കൊണ്ടുപോയി കഴുകിയിടാൻ കിരണിനെ ഏൽപ്പിച്ചു. അന്ന് ഇന്നത്തെപോലെ കമ്പി പോസ്റ്റും ഇല്ല , പഴയ മെമ്പർ അരവിന്ദാക്ഷൻ പിള്ള ചേട്ടന്റെ വീട്ടിൽ നിന്നും അടക്കാമരംമുറിച്ചു പോസ്ടിടാനുള്ള വ്യവസ്ഥയും ആയി, ടൂർണമെന്റിന്റെ വ്യവസ്ഥകൾ ആയെങ്കിലും ടീമുകൾ തികയുന്നില്ല.
മൈനാഗപ്പള്ളിയിൽ നിന്ന് കെ ആർ സി , അപ്പു , സെഞ്ചറി ഇനിയും ടീമുകൾ വേണം. കല്ലേലി ബ്യൂട്ടിയിൽ ചോദിച്ചപ്പോൾ അവിടെയും ഇപ്പോൾ കളിയില്ല, എന്നാലും അവർ ടീമിനെ ഇറക്കാം എന്ന് പറഞ്ഞു. തേവലക്കര വടക്കുംതലയിൽ ഒരു ഒരു ചേട്ടന്റെ (പേര് ഓർമയില്ല ) വീട്ടിൽപോയി കാര്യം പറഞ്ഞു, കക്ഷിയും ടീമിനെ ഇറക്കാം എന്ന് പറഞ്ഞു. അവിടെനിന്നും കിംഗ് സ്റ്റാർ വടക്കുംതല ടീം വന്നു . വടക്കൻ മൈനാഗപ്പള്ളി പാട്ടുപുരക്കൽ ക്ഷേത്ര ഗ്രൗണ്ടിൽ കളിക്കുന്ന സർഗ്ഗചേതനയിലും ശ്യാംമുമായി പോയി, അവിടെയും കളിയില്ല ഇല്ല, എന്നാലും ഇറങ്ങും എന്ന് പറഞ്ഞു. അവിടെ നിന്ന് സർഗ്ഗചേദന ഇറങ്ങി . കൂടെ സാംസ്‌കാരിക വേദി യും , കോവൂരുനിന്നു അപ്പുവിനോടൊപ്പം സാംസ്‌കാരിക വേദിയും കൂടെ ആയപ്പോൾ കോളം നിറഞ്ഞു. ഒരു ദേശത്തിന്റെ മത്സരം.മത്സരത്തിന്റെ ഫിക്സർ ആയി, . അണ്ടർ 19 എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ നോട്ടീസിൽ വെച്ചു. വൈകുന്നേരത്തെ കളികഴിഞ്ഞു പലയിടങ്ങളിലും രാത്രിയിൽ നോട്ടീസ് ഒട്ടിക്കാൻ പോയി, ഒന്നുരണ്ടു ബാനർ പ്രമോദണ്ണൻ എഴുതിതന്നു. അതും ജംഗ്ഷനിൽ വെച്ചു. ഉറങ്ങിക്കിടന്ന ഫുട്ബോൾ ആവേശം ഉണർന്നുവരുന്നത് ആസ്വദിക്കാൻ കഴിയുന്നുണ്ടായിരുന്നു
K.R.C Mynagappally
Appu Kovoor
Century , Mynagappally
Sargachedana, North Mynagappally
Samskarika Vedi, North Mynagappally
Beauty , Kallelibhagam
Deshabhimaani , Kovoor
King Star , Vadakkumthala.
(തുടരും... )