മഴയുള്ളരാത്രികളിൽ വൈകിയുറങ്ങുക ഒരു ശീലമായിരുന്നു, എന്തോ എല്ലാം നിശബ്ദമാകുമ്പോൾ മഴയുടെ ശബ്ദം കേട്ടിരിക്കുക വല്ലാത്ത ഒരു സുഖവും ആശ്വാസവും നൽകും. ഇടവപാതി മൂടിനിന്നു പെയ്യുന്ന രാത്രികൾ ഉറക്കമില്ല എന്ന് തന്നെ പറയാം. നിലക്കാത്ത ചീവീടിന്റെ ശബ്ദവും മഴയുടെ ഓരിയിടീലും എല്ലാം അവനെ പഴയകുറെ ഓർമകളിലേക്ക് കൊണ്ടുപോകും, ഗൃഹാതുരയുണർത്തുന്ന കുട്ടിക്കാലം.
വീതം വച്ചപ്പോൾ പൊളിച്ചു ഒറ്റെക്കെട്ടാക്കേണ്ടി വന്ന ഒരു പഴയ നാലുകെട്ടിന്റെ ഒരു ഭാഗത്താണ് അവരുടെ താമസം, മറ്റു മൂന്നു വീടുകൾ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്നും ഉണ്ടാക്കി എന്ന് പറയുമ്പോൾ വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല, ഓലമേഞ്ഞ വീടാണ്, കാലം തെറ്റിപ്പെയ്യുന്ന വേനൽമഴയിൽ ചോർന്നൊലിക്കുമ്പോഴാണ് പുര മേയുന്നതിനെ കുറിച്ച് ചിന്തിക്കുക, മേച്ചിൽ കുട്ടികൾക്ക് ആഘോഷമാണ് , പുരയിടത്തിലെ ഓലയെല്ലാം വെട്ടി അടുക്കാക്കി മുണ്ടകൻ പാടത്തു കൊണ്ടുപോയി കുതിർക്കാനിടും, അവിടെ തന്നെയിട്ടു മെടഞ്ഞു കെട്ടുകളാക്കി കൈവണ്ടിയിൽ എടുത്തുകൊണ്ടുവരാൻ അവനും പോകും. മിക്കവാറും ഞായറാഴ്ച ആണ് മേച്ചിൽ, അന്ന് നാട്ടുകാർ എല്ലാരും ഉണ്ടാകും, പഴയ ഓല ഇറക്കുമ്പോഴാണ് ആ വര്ഷം അന്നുവരെ പുരയുടെ മുകളിൽ പോയ സാധങ്ങളെല്ലാം അവനു തിരിച്ചുകിട്ടുക, നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടുന്ന ആവേശവും ,
കിട്ടിയ സാധനങ്ങൾ എല്ലാം കൊണ്ടുപോയി എരുത്തിലിൽ വൈക്കുമ്പോഴാണ് അത് കണ്ടത്, കണ്ണടക്കുകയും തുറക്കുകയും ചെയ്യുന്ന ഒരു പാവ. ഗൾഫ്‌കാരനായ അമ്മാവനും മോളും വന്നപ്പോൾ കൊണ്ടുവന്നതാണ്, എന്തോ അതവനത്ര പിടിച്ചില്ല , അങ്ങനെയാണത് പുരപ്പുറത്തെത്തിയതും, അപ്പോഴും അവിടെ മേച്ചിൽ തുടരുന്നു. താഴെ നിൽക്കുന്നവർ ഈരണ്ടുകീറു ഒറ ഒരുമിച്ചെടുത്തു മുകളിലേക്കെറിയുന്നു, ഇനി ഈമേച്ചിൽ ഒന്നും അധികകാലം ഉണ്ടാകില്ല, എല്ലായിടത്തും ടെറസ് വീടുകൾ വന്നു തുടങ്ങി, ഓല മെടയാനും മേയാനും ഒന്നും ആളിനെ കിട്ടില്ല, മണ്ഡരി വന്നു തെങ്ങെല്ലാം പോയി, ഓലയും ഇല്ല, ഒന്നുകിൽ ഷീറ്റിടുക അല്ലെങ്കിൽ പൊളിച്ചു പുതിയ വീട് വെയ്തുക്ക.
ഈ വീട് പൊളിക്കുകയോ, അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് 'അമ്മ അതുവഴിവന്നു അവൻ പറക്കിവെച്ച സാധനങ്ങൾ എല്ലാം നോക്കിയത്. ആഹാ ഈ പാവ എങ്ങനെയാ പുരപ്പുറത്തു പോയത്, ഇത് ഞാൻ ഇനി നോക്കാൻ ഇനി ഒരുസ്ഥലം ഇല്ല. എന്നും പറഞ്ഞു അതും എടുത്തുകൊണ്ട് പോയി. അമ്മാവന്റെ മോളും അവനും ഒരേ തരത്തിലാണ് പഠിക്കുന്നത്, അയാൾ ഇംഗ്ലീഷ് മീഡിയവും അവൻ മലയാളം മീഡിയം ഗവർമെന്റ് സ്കൂളും, എന്തോ അവർക്കു അവനെ ചതുർത്ഥികാണുന്നതു പോലെയാണ്, നാട്ടിൻ പുറത്തെ കുട്ടികൾ ഒന്നിനും കൊള്ളാത്തവരാണെന്നും മറ്റുമുള്ള ഒരു രീതിയിലാണ് പെരുമാറ്റം, ഓരോ തവണ അവർ വരുമ്പോഴും അവനു പലതും കൊണ്ടുവരുമെങ്കിലും അവനു അതിൽ ഒരു താല്പര്യവും ഉണ്ടാവാറില്ല
ഉച്ച ആയപ്പോഴേക്കും മേച്ചിൽ കഴിഞ്ഞു, 'അമ്മ അവർക്കുള്ള ഉടച്ചുകൂട്ടാനും കഞ്ഞിയും വെച്ചിരുന്നു, എല്ലാവരും അത് കുമ്പിൽകൂട്ടി മുറ്റത്തിരുന്നു കുടിച്ചു, കൂട്ടത്തിൽ സഹായിക്കാൻ വന്നവരും ഉണ്ടായിരുന്നു.. അവനും കുഴി കുത്തിയ കുബ്‌മൈലിൽ കഞ്ഞിയും ഒടച്ചുകൂട്ടാനും കോരി കുടിക്കാൻ പ്രവില കുത്തിയും കൊടുത്തു. മേയാൻ 5 പേരോളം പുറത്തുനിന്നു വന്നെങ്കിലും കഞ്ഞികുടിക്കാൻ പത്തുപതിനഞ്ചു പേരോളം ഉണ്ടായിരുന്നു. കഞ്ഞി കുടിക്കഴിഞ്ഞു കൂലിയും വാങ്ങി അവർ യാത്ര ആയി.
മേയാനായി പുറത്തിറിക്കി വെച്ച സാധനങ്ങൾ എല്ലാം എടുത്തു അകത്തിടുകയാണ് ഇനി അടുത്ത പണി, അതിനു വീട്ടുകാർ മതിയെന്ന ഭാവത്തിൽ എല്ലാവരും പിരിഞ്ഞു. സാധനം പറക്കിവെക്കാൻ അവനെ 'അമ്മ വിളിച്ചു, അപ്പോൾ അവൻ ചോദിക്കുന്നുണ്ടായിരുന്നു, നമ്മൾ ഈ വീട് പൊളിക്കുമോ.. ഇല്ല, അല്ല അവർ പറയുന്നുണ്ടാരുന്നു, അത് അവർ ചുമ്മാ പറയുന്നതല്ലേ, നീ ഇതെല്ലം വേഗം പറക്കി വെച്ചേ, പടിഞ്ഞാറു കോള് കാണുന്നു , മഴ പെയ്യും.
വെകുന്നേരം മഴപെയ്തു, കരണ്ടു പോയപ്പോൾ മണ്ണെണ്ണ വിളക്കും കത്തിച്ചു അമ്മുമ്മയുടെകൂടെ എരുത്തിലിൽ പോയി തീകാഞ്ഞു, പുതിയ ഓലയുടെ പുറത്തു മഴതുള്ളി വീഴുന്ന ശബ്ദം , ചെവി ഇരുകൈകൊണ്ടും അടച്ചും തുറന്നും കേട്ടുകൊണ്ടേയിരുന്നു. കുറെ കഴിഞ്ഞപ്പോൾ കരണ്ടു വന്നു.. മുറ്റത്തെ വിളക്കിട്ടപ്പോൾ കഴിഞ്ഞ ദിവസം തെളിച്ച തെങ്ങിൻമൂട്ടിൽ നിറയെ വെള്ളം, രാവിലെ വള്ളം ഉണ്ടാക്കി കളിക്കാം എന്നും കരുതി അവൻ ഉറങ്ങാൻ കിടന്നു, അപ്പോഴും ചെവി രണ്ടും കൈകൊണ്ടുപൊതി മഴയുടെ ഇരമ്പൽ കേൾക്കുന്നുണ്ടായിരുന്നു.
വേനലവധികഴിഞ്ഞു , സ്കൂൾ തുറന്നു, മഴക്കാലത്തെ മീൻപിടുത്തവും പിടുത്തവും തോട്ടിൽ കളിയും വളംകടിയുമൊക്കെ കഴിഞ്ഞു ഓണപരീക്ഷയും കടന്നുപോയി, പുതിയ പുസ്തകങ്ങൾ എല്ലാം പ്രെസ്സിൽ കൊടുത്തു ബൈൻഡ് ചെയ്തു കിട്ടിയപ്പോഴേക്കും ഓണം വന്നിരുന്നു. എല്ലാ ഓണത്തിനും അമ്മുമ്മയെ കാണാൻ അമ്മാവൻ വരും, അപ്പോൾ എന്തെങ്കിലും എനിക്ക് കൊണ്ടുവരുകയും ചെയ്യും, എന്നാൽ ഇത്തവണത്തെ വരവിനു ഒറ്റക്കാണ് വന്നത്, സാധാരണ സമ്മാനം ഉള്ളതാണ്, ഇത്തവണ അതും ഉണ്ടായില്ല. അച്ഛനും അമ്മയുമായി എന്തോ ഗൗരവമായി സംസാരിക്കുന്നുണ്ടായിരുന്നു.
അമ്മാവൻ പോയി കുറെ കഴിഞ്ഞപ്പോൾ 'അമ്മ എന്നോട് പറഞ്ഞു, അടുത്ത വര്ഷം പുറമേയുന്ന സമയം നമ്മൾ ഈ വീട് പൊളിക്കും, അതിനായി കുറച്ചു സാമ്പത്തികസഹായമൊക്കെ അമ്മാവൻ ചെയ്യും , അമ്മയുടെ നാട്ടിലെ കുറച്ചു സ്ഥലം അമ്മാവന് കൊടുത്താൽ മതിയെന്ന്. എന്തോ എനിക്ക് അപ്പോഴും മനസിലാകുന്നുണ്ടായിരുന്നില്ലഞങ്ങളുടെ വീടിനെന്തു കുഴപ്പമെന്നു.
ഇടക്കെപ്പോഴോ വന്ന കൊള്ളിയാൻ മുഖത്തടിച്ചു, സിറ്റ് ഔട്ടിൽ അച്ഛന്റെ ചാരുകസേരയിൽ പാതിമയക്കത്തിലിരുന്ന അവൻ എണീറ്റ് കിടക്കാനായി ബെഡ് റൂമിലേക്ക് പോയി. പുതപ്പു പിടിച്ചു തലവഴിയെ ഇടുമ്പോഴും ആ പഴയ പുതു ഓലയിൽ മഴ വീണു തെറിക്കുന്ന ശബ്ദം കത്തിൽ ഇരമ്പുന്നുണ്ടായിരുന്നു.
ഓർമ്മകൾക്കെന്തു സുഖന്ദം....
