Wednesday, March 22, 2017

വ്യക്തിപരമായും രാഷ്ട്രീയപരമായും സി.ർ മഹേഷിനെ അറിയില്ല

വ്യക്തിപരമായും രാഷ്ട്രീയപരമായും സി.ർ മഹേഷിനെ അറിയില്ല, കഴിഞ്ഞ തവണ കരുനാഗപ്പള്ളി മണ്ഡലത്തിൽ കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നസമയം പത്രത്തിൽ സി.ർ മഹേഷിനെ കുറിച്ച് വന്ന കുറച്ചു വാർത്തകളും കഷിയെക്കുറിച്ചു സുഹൃത്തുക്കൾ ഫേസ്ബുക്കിൽ കുറിച്ചതും ഇന്നലെ കക്ഷിയുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് രാഷ്ട്രീയ എതിരാളികൾ പോലും ( പുറത്താക്കുന്നതിനു മുമ്പ് ) കുറിച്ചതും CR എന്ന വ്യക്തിയെ കുറിച്ച് വ്യക്തമാക്കുന്നതാണ്. കോൺഗ്രസ് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന വ്യക്തിയെന്ന നിലയിൽ CR ചെയ്തതാണ് ശെരി... അത് തുറന്നുപറയാൻ യുവരക്തങ്ങൾ തയ്യാറാവുന്നത് കോൺഗ്രസ് പാർട്ടിയുടെ നിലനിൽപ്പിനു ആശാവഹവും.

ഇന്ത്യയുടെ സ്വാതന്ദ്ര്യം നേടുന്നതിൽ കോൺഗ്രസ്സും തുടർന്നുള്ള ഭരണനിർവഹണത്തിൽ അവർ നടത്തിയ സംഭവനകളൊന്നും ഒരു ഇന്ത്യക്കാരനും അവഗണിക്കാൻ കഴിയില്ല.. എന്നാൽരാജീവ് ഗാന്ധിക്കുശേഷം ഒരു നല്ല നേതാവ് ഉണ്ടായില്ല അതിനപ്പുറം രാഹുൽ ഗാന്ധിയെന്ന വ്യക്തിക്കും സോണിയ ഗാന്ധിയെന്ന വിദേശ വനിതക്കും ഇന്ത്യയോട് എത്രത്തോളം ആത്മാർത്ഥത ഉണ്ട് എന്ന് കഴിഞ്ഞ കുറച്ചു കാലമായി പ്രതിപക്ഷ പാർട്ടിയുടെ പ്രവർത്തനം നോക്കിയാൽ മനസിലാകും. ഒരു നല്ല പ്രതിപക്ഷം ഉണ്ടായാലേ നല്ല ഭരണപക്ഷം ഉണ്ടാകു ... എന്നാൽ സ്വന്തം പാർട്ടിക്കകത്തു വിമർശനം ഉന്നയിക്കുന്നവരെ വെട്ടിനിരത്തുക എന്നത് സ്വേച്ഛാധിപത്യ പരമായ നിലപാടാണ് കോൺഗ്രസ് നേതൃത്വവും കേരളത്തിലെ രാഷ്ട്രീയ ആചാര്യന്മാരും എടുത്തത്. അതിനെതിരെ ശബ്ദം ഉയരണം... ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധികുടുംബത്തിന്റെ സ്വത്തല്ല... അത് അവരുടെ കയ്യിൽനിന്നും പിടിച്ചെടുത്തു ഒരു പുതിയഉണർവുള്ള ഒരു പ്രസ്ഥാനമുണ്ടാക്കിയെടുക്കാൻ CR നെപോലെയുള്ളവരുടെ പ്രതികരണങ്ങൾക്കാവട്ടെ...


ഒരു ഗാന്ധി കുടുംബം മുക്ത് കോൺഗ്രസ്... അതാവട്ടെ കോൺഗ്രസിന്റെ ലക്‌ഷ്യം... നിങ്ങൾ ത്രിവർണ പതാകയുടെ കീഴിൽ അണിനിരക്കു... ഗാന്ധി കുടുംബത്തെ മാറ്റി നിർത്തു...

അതല്ല ദേശീയതയുടെ രാഷ്ട്രീയത്തിലേക്ക് കടക്കാനാണ് ആഗ്രഹമെങ്കിൽ സുസ്വാഗതം... 

Saturday, March 11, 2017

പിണറായി വിജയൻനിങ്ങൾ കാണിച്ചതും പറഞ്ഞതും ഓർമിപ്പിക്കുന്നത്അ ങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്ന പ്രയോഗമാണ്

ഇന്നത്തെ ദിവസം ഇന്ത്യൻ രാഷ്ട്രീയത്തിൽ  വലിയ ചലങ്ങൾ സൃഷ്ട്ടിക്കുന്ന ദിവസമായിരുന്നല്ലോ , അതെ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രധാനപ്പെട്ട പ്രോഗ്രാം കൊച്ചി അമൃത ആശുപത്രിയിൽ High Precision Radiation Therapy യുടെ ഉത്ഘാടനം, കേരളത്തിൽ തന്നെ ആദ്യമായി കാൻസർ ബാധിതരായ രോഗികളെ
സഹായിക്കുന്നതിനും വേണ്ടി പുതിയ ടെക്നോളജി പരിചയപ്പെടുത്തുമ്പോൾ അത് ഉത്ഘാടനം ചെയ്യാൻ കേരളത്തിന്റെ മുഖ്യമന്ത്രി തന്നെവേണം എന്നു അമൃത ചിന്തിച്ചത് ആരോഗ്യമേഖലയിലുള്ള പുതിയ മാറ്റങ്ങൾ മുഖ്യമന്ത്രിക്കു കൂടി പരിചയപ്പെടുത്താനും കൂടി ആവണം.


എന്നാൽ ആ വേദിയിൽ വന്നിരുന്നു വിളിച്ചുവരുത്തിയവനെ തെറിവിളിച്ചിട്ടുപോയ സംസ്ക്കാര ശൂന്യതയാണ് ഇന്ന് മുഖ്യമന്ത്രി കാണിച്ചത്. പിണറായി വിജയനെന്ന വ്യക്തിക്കപ്പുറം കേരളത്തിന്റെ മുഖ്യമന്ത്രിആയി വളരാൻ ഇനിയും സമയം എടുക്കും എന്നതിന് ഒരു തെളിവുകൂടി. എല്ലാ നിയമവശങ്ങളും പാലിച്ചു പ്രവർത്തിക്കുന്ന അമൃത ഹോസ്പിറ്റലും അമൃതാനതമായി മഠവും വർഷങ്ങളായി ഒരുകൂട്ടം ആളുകളുടെ കണ്ണിലെ കരടാണ്. ഇങ്ങനെ ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യം ഇല്ലായിരുന്നുവെങ്കിൽ അത് നേരുത്തെ  അറിയിച്ചു അതിൽനിന്നുംപിന്മാറണമായിരുന്നു . എന്നാൽ ഇത് കല്യാണവുംകൂടി  സദ്യയും ഉണ്ട് അവസാനം വിവാഹത്തിന് വിളിച്ചവനെ തന്തക്കും വിളിച്ചിട്ടുപോരുന്ന ഒരു നയമാണ് പിണറായി ഇടപ്പള്ളിയിൽ കാണിച്ചത്.

ആൾദൈവങ്ങൾക്കെതിരെ നിങ്ങൾ സംസാരിച്ചുകൊള്ളു, അത് നിങ്ങളുടെ പ്രത്യാശാസ്ത്രത്തിന്റെ ഭാഗം ആകാം, അതിനു തെരഞ്ഞെടുക്കുന്ന വേദി ആ പ്രേത്യയശാസ്ത്രക്കാർ ഒരുക്കുന്നതാവണം. അമൃതാന്ദമയി മഠം പ്രതിനിധാനം ചെയ്യുന്നത് ഒരു സമൂഹത്തെ കൂടിയാണ്, അവരെ വേദനിപ്പിച്ചാൽ മറ്റുള്ളവർക്ക് സന്തോഷമുണ്ടാകുമെന്ന നയമാണ് വര്ഷങ്ങള്ക്കു മുമ്പ് ബ്രിട്ടീഷ് കാർ ഇവിടെ നടപ്പിലാക്കിയത്.  പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നതിനപ്പുറം മറ്റൊന്നുമായി നിങ്ങളുടെ രീതികളെ കാണാൻ കഴിയുന്നില്ല. അമൃതാനന്ദമയീ മഠവും അമ്മയും സമൂഹത്തിനു ചെയ്യുന്ന സേവനം കണ്ടില്ല എന്ന് നടിക്കാൻ ഒരു ഭരണകർത്താവിനും ആകില്ല. കാരണം അത്രത്തോളം നന്മ അവർ സമൂഹത്തിനായി ചെയ്യുന്നുണ്ട്. സ്വന്തം ഭവനത്തിൽവന്നു തെറിപഞ്ഞിട്ടുപോയവനും സ്നേഹവായ്പുനൽകാനാണ് 'അമ്മ ഞങ്ങളെ പഠിപ്പിച്ചത്.അതിനാൽ കൂടുതൽ ഒന്നും പറയുന്നില്ല.

പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നിങ്ങൾ കാണിച്ചതും പറഞ്ഞതും ഓർമിപ്പിക്കുന്നത് അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്ന പ്രയോഗമാണ്. വര്ഷം ഒന്നാകുന്നല്ലോ മുഖ്യമന്ത്രി കസേരയിൽ കയറിയിരുന്നിട്ടു , ഇനി എങ്കിലും പാർട്ടി സെക്രട്ടറിയിൽ നിന്നും കേരളാമുഖ്യമന്ത്രി ആയി മാറാനുള്ള മാനസിക പക്വതകാണിക്കു. സെക്രട്ടറി പിണറായിയിൽ നിന്നും ഒരു മുഖ്യമന്ത്രി ആയി വളരാൻ നിങ്ങക്കാവട്ടെ എന്ന് പ്രത്യാശിക്കുന്നു.