എലക്ഷൻ ഒക്കെഅല്ലെ ഇത്തിരി രാഷ്ട്രീയം പറഞ്ഞില്ലേൽ എങ്ങനെയാണ്!
വ്യക്തിപരമായി ഇത്തവണ എന്റെ വോട്ട് മാവേലിക്കര മണ്ഡലത്തിലാണ്, മത്സരിക്കുന്ന മൂന്നു സ്ഥാനാർത്ഥികളും ഞാൻ ഉദ്ദേശിക്കുന്ന വിധം പ്രകടനം കാഴ്ചവെക്കുവാൻ കഴിവുള്ളവരാണെന്ന ചിന്ത എനിക്കില്ലാത്തതിനാൽ നോട്ടയോടാണ് താല്പര്യം. എന്നിരുന്നാലും ഇത് പാർളമെന്റ് തെരെഞ്ഞെടുപ്പായതിനാലും സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുവാനുള്ള അവസരം ആയതിനാലും നോട്ടക്കപ്പുറത്തേക്കുകൂടി ചിന്തിക്കേണ്ടതുണ്ട്.
നോട്ട് നിരോധനം ജിഎസ്ടി റാഫേൽ അഴിമതി തൊഴിൽ നഷ്ടം ഇത്രയുമാണല്ലോ കേന്ദ്രസർക്കാരിന്റെ പ്രതിപക്ഷമായ ഭൂരിപക്ഷ കേരളസമൂഹം ചർച്ചചെയ്യുന്നത്. നോട്ട് നിരോധനം വ്യക്തിപരമായി വലിയതിരിച്ചടി തന്ന വ്യക്തിയാണ് ഞാൻ, നോട്ടു നിരോധിച്ച ദിവസം ഒരു ചൊവ്വാഴ്ച ആയിരുന്നു(Nov 8 2016 ) , അന്നായിരുന്നു ഞാൻ ജീവിതത്തിൽ ആദ്യമായി ഇത്തിരി വസ്തു വാങ്ങുകയും സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യുവാൻ പ്ലാൻ ചെയ്യാൻ തീരുമാനിച്ചിരുന്ന ദിവസം. ഹൈന്ദവ വിശ്വാസപ്രകാരം ചൊവ്വാഴ്ച ഒരു നല്ല ദിവസമല്ലെന്നു എന്റെ അടുത്ത ഒരു കൃസ്തീയ സുഹൃത്ത് പറയുകയും even ഇസ്ലാം മതവിശ്വാസികൾ പോലും ചൊവ്വാഴ്ച വസ്തു എഴുതിക്കില്ല എന്നും പറഞ്ഞു അവൻ അത് വ്യാഴാഴ്ചയിലത്തേക്കു മാറ്റി വെപ്പിച്ചു, അന്നത്തെ പകൽ സമാധാനപരമായി പോയി, രാത്രി എട്ടു മണിക്ക് മോഡി വെടിപൊട്ടിച്ചു, വസ്തുവിന് ബാങ്കിൽ നിന്നും എടുത്തു കൊടുക്കാൻവെച്ചിരുന്ന കാശു വെറും പേപ്പർ ആയി. മോഡി പൊട്ടിച്ച വെടിയുടെ ബാക്കി ചൊവ്വാഴ്ചയെ മോശം ദിവസമാക്കിയ ലവന്റെ ചെവിയിൽ ഞാനു് പൊട്ടിച്ചു. ഏകദേശം ഒരു മാസത്തിനുശേഷം ഞാൻ വസ്തു എഴുതിച്ചു. ഇത് ഞാൻ അനുഭവിച്ച ബുദ്ധിമുട്ടെങ്കിൽ അതിനേക്കാളും വലിയ ബുദ്ധിമുട്ടനുഭവിച്ചവരും ഉണ്ടാകും. അതൊന്നും വിസ്മരിക്കുന്നില്ല.
നോട്ടു നിരോധനം കൊണ്ട് രാജ്യത്തു വലിയ അഴിമതി നടന്നു എന്നാണല്ലോ ഇപ്പോഴുത്തെ പറച്ചിൽ , കഴിഞ്ഞ 12 വർഷമായി ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിച്ച് പോരുന്ന ഞാൻ ഇപ്പോൾ 10 രൂപയിൽ താഴെയുള്ള ചെലവുകൾക്കും paytm google പേ ഫോൺ പേ പോലെയുള്ള സർവീസ്കൾ ഉപയോഗിക്കുന്നു(കേരളത്തിൽ അല്ല), ഇവയെല്ലാം ഇന്ത്യൻ എക്കണോമിക്ക് വേണ്ടി ഉണ്ടായ സ്റ്റാർട്ടപ്പ്കളും, കൂടാതെ ഈ തുകയെല്ലാം നേരിട്ട് ബാങ്കിൽ ചെല്ലുകയും വ്യാപാരിയുടെ ക്രെഡിറ്റ് സ്കോർ ഭേദപ്പെടുത്തുന്നു, അത് ബാങ്ക് ലോൺ കിട്ടുവാൻ വ്യാപാരിയെ സഹായിക്കുന്നു, നാട്ടിലെ വട്ടിപലിശക്കാർക്കു പണി കൊടുക്കുന്നു എന്നതിനപ്പുറം സുതാര്യമായ ഒരു നികുതിവ്യവസ്ഥ കൂടി നിലവിൽ വരുവാൻ സഹായിക്കുന്നു എന്ന വസ്തുത വിമര്ശനത്തിനിടയിലും നമ്മൾ മറക്കരുത്. രണ്ടുലക്ഷം രൂപയിൽ കൂടുതലുള്ള വിനിമയത്തിന് പാൻകാർഡ് നിർബന്ധമാക്കിയതും ആദായനികുതിദായകരിൽ വലിയ വർദ്ധനവുണ്ടായതും ചരിത്രമാണ്. ഇതെല്ലം നൂറുശതമാനം ഉദ്ദേശശുദ്ധി കൈവരിച്ചില്ലെങ്കിലും സാമ്പത്തികവിനിമയരംഗത്തു മാറ്റമുണ്ടാക്കി എന്നത് ആർക്കും അംഗീകരിക്കാതിരിക്കാൻ കഴിയില്ല. ഇതൊക്കെ എങ്കിലും നിങ്ങൾ ഓരോരുത്തരും ബുദ്ധിമുട്ടിയിട്ടുണ്ടെങ്കിൽ അത് രാഷ്ട്രത്തിന്റെ നല്ല നാളേയ്ക്ക് വേണ്ടിയുള്ള സംഭാവനയായി കരുതിയാൽ മതി, എന്റെ ചിന്തകൾ അങ്ങനെയാണ്.
സുതാര്യമായ നികുതിവ്യവസ്ഥയും സാമ്പത്തികവിനിമയവുമാണ് ഏതൊരു വികസിതരാജ്യത്തിന്റെയും നട്ടെല്ല്, നോട്ടു നിരോധിക്കുന്നതിന് മുമ്പ് വരെയും നമ്മൾ വികസനപാതയിൽ ആണെങ്കിലും നോട്ടു നിരോധനം അതിനെ അഗ്രെസ്സിവ് മോഡിലേക്കുമാറ്റുവാൻ ശ്രമിച്ച ഒരു കാൽവെപ്പായിരുന്നു, പിന്നീടുള്ളത് ജി എസ് ടി ആണ്, തിയററ്റിക്കലി പറഞ്ഞാൽകേന്ദ്രീകൃത നികുതി ഏതൊരു സർക്കാരിനും നഷ്ടമാണ്, എന്നാൽ tax ചോർച്ച ഒഴിവാക്കുവാൻ കഴിഞ്ഞതും രാജ്യത്തിൻറെ ഏതെങ്കിലും ഒരുസംസ്ഥാനത്തു tax അടച്ചുവാങ്ങിയ സാധനം പിന്നീട് tax അടക്കാതെ മറ്റു സംസ്ഥാനങ്ങളിൽ ഉപയോഗിക്കുവാൻ കഴിയുന്നത് നാടുനീളെ യുള്ള ചെക്ക്പോസ്റ്റുകളും യാത്രാകുരുക്ക് ഒഴിവാക്കുവാനും GST സഹായിക്കുന്നു. കൂടാതെ GST നിലവിൽ വന്നതോടെ ബാംഗ്ലൂർ വന്നു നേരിട്ട് ഗ്രാനൈറ്റ് ഉൾപ്പെടയുള്ള സാധനങ്ങൾ വാങ്ങി നാട്ടിൽ കൊണ്ടുപോകുന്നവരുടെ എണ്ണവും കൂടി, പെട്രോളിയം പ്രൊഡക്ടുകളും GST യുടെ കീഴിൽ വന്നാൽ വലിയ രീതിയിൽ അവയുടെവിലയും കുറയും. ഡിജിറ്റലൈസേഷൻനു എതിര്‌നിക്കുന്നതുപോലെ നമ്മൾ അതിനും എതിരാണെന്ന് എവിടെയോ വായിച്ചു.
റാഫേൽ , 2005 ലെ വിലക്ക് 2019 ലെ സ്വിഫ്റ്റ് കിട്ടണം എന്നുപറയുന്നതുപോലെ അതിന്റെ വിലയിലുള്ള വ്യത്യാസത്തെ കാണാൻ കഴിയു, കാറിന്റെ പേരും മോഡലും ഒന്ന് തന്നെ , ടെക്നോളജിയും അതിലെ അക്‌സെസ്സറിസ്സും മാറുമ്പോൾ വിലയും മാറും, പിന്നെ റിലൈൻസ് , ഒരു ഇന്ത്യൻ കമ്പനി തന്നെ അല്ലെ, അവർ എങ്ങും പോയിട്ടില്ല, വ്യക്തമായ അന്വേഷണം നടക്കട്ടെ, അഴിമതി നടന്നിട്ടുണ്ടെകിൽ അവരിൽ നിന്നും ആ പണം കണ്ടത്തട്ടെ. റാഫേൽ നമ്മുടെ സൈന്യത്തിന്റെ കൂടെ ചേരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, കണ്ടം ചെയ്യാറായ സുഖോയ് കൊണ്ട് എപ്പോഴും ശത്രുവിനെ തുരത്താൻ കഴിയണമെന്നില്ല.
പിന്നീടുള്ളത് തൊഴിൽ ഇല്ലായ്മയാണ് ,35 വയസ്സ് കടന്ന ഇതുവരെ ഒരു ഗവർമെന്റ് ജോലിക്കായുള്ള ടെസ്റ്റും എഴുതിയിട്ടില്ലാത്ത വർഷാ വർഷം ആദായ നികുതി അടക്കുന്ന വ്യക്തി എന്ന നിലയിൽ ഗവർമെന്റ് ജോലിയെ മാത്രമേ ജോലി എന്ന് കാണുന്നു എന്ന് പറയുന്നതിലെ ഔചിത്യം മനസിലാകുന്നില്ല, വികസിതരാജ്യങ്ങളിൽ പോലീസ് ജോലിപോലും കോൺട്രാക്ട് വ്യവസ്ഥയിൽ ആണ് , അപ്പോൾ ഇനി വരുന്ന തലമുറയ്ക്ക് എല്ലാവര്ക്കും ഗവർമെന്റ് ജോലി ലഭിക്കും എന്ന ചിന്തയും എനിക്കില്ല, കൂടാതെ കൂടുതൽ ജോലികളും ഓട്ടോമേഷൻ ഏറ്റെടുക്കുന്നു, പണ്ട് പശുവിനെ പിഴിയാൻ ആളുവേണ്ടിടത്തു ഇപ്പോൾ മെഷീൻ അത് ചെയ്യുമെന്ന കാര്യം നമ്മൾ മറക്കരുത്, ഡോക്ടറെ കാണുവാൻ ആശുപത്രിയിൽ പോകേണ്ട , മൊബൈൽ ആപ്പ് വഴി അവരുമായി സംവദിച്ചു ഓവർ ദി കൌണ്ടർ മെഡിസിൻ കിട്ടുന്നകാലമാണ്. പണ്ട് ആശുപത്രിയിൽ മാത്രം നോക്കിയിരുന്ന ഷുഗർ പ്രഷർ ഓക്കേ ഇപ്പോൾ വീട്ടിൽ സ്വന്തമായി നോക്കാം. ഒറ്റയ്ക്ക് ഏക്കറുകളോളം കൃഷി ഇറക്കുവാൻ സഹായിക്കുന്ന മെഷിനറികൾ മറ്റുരാജ്യങ്ങളിൽ ഇപ്പോൾ തന്നെ ഉപയോഗിക്കുന്നു. ഇനിയുമേറെ മാറ്റങ്ങൾ കമ്പനി കാണാനിരിക്കുന്നതെയുള്ളു.
2014 ൽ നരേന്ദ്ര മോദി വന്നപ്പോൾ ന്യൂനപക്ഷങ്ങൾക്കു എന്തോ വിപത്തുവരുന്നു എന്നരീതിയിലായിരുന്നു പ്രചാരണം, ഒന്നും സംഭവിച്ചില്ല, തെളിയിക്കുവാൻ കഴിയാത്ത അഴിമതി ആരോപങ്ങളുമായി കോടതി കയറുകയും തിരിച്ചടി വാങ്ങുകയും ചെയ്യുന്നു. ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ്, അതിന്റെ കൂടെ ഇന്ത്യയിൽ നിന്നുള്ള കമ്പനികളും വളരും, അവ ഗുജ്‌റാത് മഹാരാഷ്ട്ര ബാംഗ്ലൂർ മാത്രം ആയിപോകുന്നത് നമ്മുടെ സംസ്ഥാനം ഭരിച്ചവരുടെ കുഴപ്പമാണ്, അപ്പോൾ അത്തരം കമ്പനികൾക്കെതിരെ സംസാരിച്ചു സമയംകളയാതെ നമ്മുടെ നാട്ടിലും അവരോടു കിടപിടിക്കുവാൻ കഴിയും വിധം പുതിയ പ്രസ്ഥാങ്ങൾ തുടങ്ങുവാനുള്ള അവസരം ഉണ്ടാക്കികൊടുക്കുകയാണ് വേണ്ടത്. എല്ലാം ഗവർമെന്റ് സെക്ടറിൽ തന്നെ ചെയ്യാം എന്ന് ചിന്തിക്കുന്നത് മണ്ടത്തരമാണ്.അപ്പോൾ പറഞ്ഞു വന്നത് വളരെ സിമ്പിൾ ആയ കാര്യമാണ്, വികസനമാണ് നിങ്ങള്ക്ക് വേണ്ടതെങ്കിൽ NDA യെ സാരഥികളെയും അതിലൂടെ മോദിയെയും തെരഞ്ഞെടുക്കുക, സ്വജനപക്ഷപാതം കുടുംബവാഴ്ചയാണ് രാജ്യത്തെ പിന്നോട്ട് വലിക്കുന്ന മറ്റുഘടകങ്ങൾ ഒക്കെയാണ് ഇഷ്ടപ്പെടുന്നതെങ്കിൽ NDA ഇതര കക്ഷികൾക്ക് വോട്ട് ചെയ്യുക. എന്തായാലും ഞാൻ ആദ്യത്തേതിന്റെ കൂടെയാണ്.
സവീഷ്