Monday, June 19, 2017

മൈനാഗപ്പള്ളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രം

മലയാള നാട് മുഴുവൻ പനിച്ചു വിറക്കുന്നു. അതിനെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നു വന്നു ആരോഗ്യമന്ത്രിയുടെ വിലാപം. മൈനാഗപ്പള്ളിയെ സംബന്ധിച്ചെടുത്തോളം ഈ മഴക്കാലം പനിയുടെയും പകർച്ചവ്യാധിയുടേതുമാണ്. കഴിഞ്ഞ ദിവസം ഒരു പെൺകുഞ്ഞു ഡെങ്കിപ്പനിമൂലം മരിച്ചവർത്ത നമ്മളെല്ലാം വിഷമത്തോടെ കേട്ടു. അതിനെതിരെ പല പ്രതിഷേധങ്ങളും നടന്നു.

എന്നാൽ നമ്മുടെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സ്ഥിതി എന്താണ് , 2014 പണി പൂർത്തീകരിച്ച പുതിയ കെട്ടിടങ്ങൾ ഉത്‌ഘാടനം പ്രതീക്ഷിച്ചു കിടന്നിട്ടും രാഷ്ട്രീയ അധികാര വടംവലിയുടെ ഭാഗമായി അത് നീണ്ടുപോകുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. ഈ പനി കാലത്തെ  ഒപി ടിക്കറ്റ് ഏകദേശം 400 നു മുകളിലും. പഴയകെട്ടിടത്തിൽ പ്രവർത്തിക്കുവാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് അവിടുത്തെസ്റ്റാഫുമായി സംസാരിച്ചതിൽ  നിന്നും മനസിലാക്കുവാനും കഴിഞ്ഞു.
പൊതുജങ്ങളുടെ നികുതി  പണം ഉപയോഗിച്ച് നിർമിച്ച കെട്ടിടം അവരുടെ ആവശ്യത്തിനായി തുറന്നുകൊടുക്കാതെ രാഷ്ട്രീയം കളിക്കുന്ന MLA പൊതുജങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടു ഒന്ന് നേരിട്ടുകണ്ടു അറിയണം.


കവലകളിൽ  ഹൈമാസ്‌ക് ലൈറ്റ് ക്രമീകരിക്കാൻ ശ്രമിക്കുന്നതും ഉത്‌ഘാടനം ചെയ്യുന്നതും നല്ല കാര്യം. ഇത്ര അധികം പകർച്ചവ്യാധി പടർന്നുപിടിക്കത്തക്കവിധം നാട് മാലിന്യം കൊണ്ട് നിറഞ്ഞപ്പപ്പോൾ അതിനെ നേരിടാൻ എന്ത് നടപടി അങ്ങും അങ്ങ് പ്രതിനിധാനം ചെയ്യുന്ന ഇടതുപക്ഷ ഗവര്മെന്റും ഇടതുമുന്നണി ഭരിക്കുന്ന മൈനാഗപ്പള്ളി പഞ്ചായത്തു കമ്മറ്റിയും ചെയ്തു വെന്നറിഞ്ഞാൽ കൊള്ളാം.
കൊച്ചി മെട്രോയുടെ ഉത്‌ഘാടനം മാത്രം ചർച്ചയ്‌യാതെ മൈനാഗപ്പള്ളിയിലെ പൊതുജങ്ങളുടെ ആരോഗ്യത്തിന്  ഗുണമാകുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടങ്ങൾ ഉത്‌ഘാടനം ചെയ്യാൻ ഇനിയും അലംഭാവം കാണിച്ചാൽ മൈനാഗപ്പള്ളിയിലെ ബിജെപിക്കു നോക്കിയിരിക്കാനാവില്ല.

മൈനാഗപ്പള്ളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പണി തീർന്ന കെട്ടിടങ്ങളുടെ ഉത്‌ഘാടനം എത്രയും വേഗം നിർവഹിച്ചു പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുക. !!!

Saturday, June 10, 2017

മൈനാഗപ്പള്ളിയിലെ ഒരു കുടുംബം അപകടത്തിൽ പെട്ടു

ഇന്നലെ whatsaap ഇൽ ആദ്യം കണ്ടവാർത്ത മൈനാഗപ്പള്ളിയിലെ ഒരു കുടുംബം അപകടത്തിൽ പെട്ടുവെന്നും ഇനി അതിനെ ചൊല്ലി ഗ്രൂപുകളിൽ ചർച്ച വേണ്ട എന്നുമാണ്. സുഹൃത്തുക്കളെ വിളിച്ചു കാര്യം അന്വേഷിച്ചപ്പോൾ നമ്മുടെയെല്ലാം സുഹൃത്തും കൂടാതെ ഹൈ സ്കൂളിൽ ഞങ്ങളെ പഠിപ്പിച്ച ഓമനടീറിന്റെ ഫാമിലിയാണ് അപകടത്തിൽ പെട്ടതെന്നു അറിഞ്ഞു. ഈ വാർത്ത പറഞ്ഞ ഗ്രൂപ്പിൽ മിക്ക ദിവസങ്ങളിലും ആദ്യത്തെ മെസ്സേജ് അനീഷിന്റെ ഹായ് ഗുഡ് മോർണിംഗ്, കൂടെ ഒരു പടവുമായിരിക്കും. വിവാദങ്ങളും ചർച്ചകളും ഒക്കെ ഉണ്ടാവുമെങ്കിലും ഒരിക്കലും അനീഷ് അതിൽ ഒന്നും ഇടപെടാറില്ല. ഇടയ്ക്കു ഉഷയമ്മയെ കരുനാഗപ്പള്ളിയിൽ വെച്ച് കണ്ട വിശേഷമാണ് പേർസണൽ മെസ്സേജ് ആയി അയച്ചതും. ഓമന ടീച്ചറും അനീഷിന്റെ പെങ്ങൾ അനുവും സുപരിചിതർ, മണ്ണൂർക്കാവിലും വെട്ടിക്കാട്ടും ഇടക്കുപോകുമ്പോൾ ടീച്ചറിനെ കാണും, കുറച്ചു നേരം സംസാരിക്കും.  ടീച്ചറിനും കുടുംബത്തിനും ഇങ്ങനെ ഒരു അപകടം സംഭവിച്ചതറിഞ്ഞപ്പോൾ വല്ലാതെ വേദന ആയിരുന്നു. വര്ഷങ്ങള്ക്കു മുമ്പ് ഞാനും ഇങ്ങനെ ഒന്ന് അഭിമുഖീകരിച്ചതിനാൽ പല ഓർമകളും അസ്വസ്ഥത കൂട്ടി. . അനീഷിനെ വിളിക്കാനോ അപകടവുമായി ചുറ്റിപറ്റി നിൽക്കുന്നവരുമായി സംസാരിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു. ഇടയ്ക്കു നാട്ടിലുള്ള സുഹൃത്തുക്കളോട് കാര്യങ്ങൾ അന്വേഷിച്ചു. ഗ്രൂപുകളിൽ ഈ വിഷയം ചർച്ചചെയ്യാതിരിക്കാൻ എല്ലാവരും ശ്രമിച്ചു. എന്നിട്ടും പല വ്യാജ പ്രചാരണങ്ങളുമുണ്ടായി. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ഇങ്ങനെയുള്ള സമയങ്ങളിൽ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണം, വിശ്വാസ്യമല്ലാത്ത വിവരങ്ങൾ ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും ഷെയർ ചെയ്യരുത്. അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ വലുതാണ്.

ടീച്ചറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാം.. പരിക്കുപറ്റി ആശുപത്രിയിൽ കഴിയുന്നവർ  വേഗം സുഖം പ്രാപിക്കട്ടെ...

------------------------------------------------------------------------------------------------------------------
ഇനി എന്റെ കുറെ ചിന്തകളും എക്സ്പീരിയൻസും

നാട്ടിലുള്ളപ്പോൾ കുറെ അധികം ദൂര യാത്രകൾ ഡ്രൈവ് ചെയ്തതിൽ നിന്നും ഒന്ന് രണ്ടു കാര്യങ്ങൾ പങ്കുവെക്കാം, ബാംഗ്ലൂർ  - മൂകാബിക, ബാംഗ്ലൂർ - മൈനാഗപ്പള്ളി ( തിരിച്ചും ) , ബാംഗ്ലൂർ - ഊട്ടി, ബാംഗ്ലൂർ - പളനി , പിന്നെ കർണാടകയിലെ കുറെ സ്ഥലങ്ങൾ.. ഇതൊക്കെയാണ് എന്റെ ഡ്രൈവിംഗ് പരിചയം. ഒരിക്കൽ ബുള്ളറ്റിൽ ബാംഗ്ലൂർ നിന്നും മൈനാഗപ്പള്ളിയിലേക്കും വന്നു. യാത്രകളിൽ പ്രധാനം വണ്ടിയുടെ കണ്ടിഷൻ ആണ്. അത് എല്ലാവരും ചെക്ക് ചെയ്യും. എന്നാൽ ദൂര യാത്രകൾക്ക് തലേ ദിവസം വ്യക്തമായ ഉറക്കം നമുക്ക് ഉണ്ടാകണം. രാത്രി യാത്ര ചെയ്യുമ്പോൾ ഉറക്കം വരുന്നതായി തോന്നിയാൽ ഒന്ന് സൈഡ് ആക്കി ഉറങ്ങാൻ ശ്രമിക്കണം. പ്രത്യേകിച്ചും വെളുപ്പിനെ 3 - 6 ആറിനും ഇടയ്ക്കു. കഴിയുന്നതും രാത്രി യാത്രകൾ ഒഴിവാക്കുക. ദൂരെ യാത്രകളിൽ കൈമാറി ഓടിക്കാൻ ഒരു ഡ്രൈവിംഗ് അറിയാവുന്ന ആളിനെ കൂടെ കൂട്ടുക.

കേരളത്തിലെ റോഡുകളുടെ അവസ്ഥ പറയാതിരിക്കുന്നതാണ് ഭേദം. മറ്റുള്ള സംസ്ഥാനങ്ങളിൽ മണിക്കൂറിൽ നിങ്ങള്ക്ക് 60KM ദൂരം കവർ ചെയ്യാമെങ്കിൽ കേരളത്തിൽ അത് 30 - 40 KM വരെ കഴിയുകയുള്ളു എന്ന വസ്തുത മനസിലാക്കിവേണം യാത്രകൾ പ്ലാൻ ചെയ്യാൻ. ഇടയ്ക്കുരാത്രി വിശ്രമത്തിനുള്ള  സ്ഥലങ്ങൾ നോക്കി വെക്കുകയും വേണമെകിൽ ഹോട്ടലുകൾ നേരുത്തെ ബുക്ക് ചെയ്യുകയും ചെയ്യണം. ഇത്രയുമൊന്നും നമുക്ക് ചെയ്യാൻപറ്റുന്നില്ല എങ്കിൽ ബസ് അല്ലെങ്കിൽ ട്രെയിൻ തെരഞ്ഞെടുക്കണം. ഇനി എന്തൊക്കെ ചെയ്താലും വരാനുള്ളത് വഴിയിൽ തങ്ങില്ല. എന്നിരുന്നാലും നമ്മുടെ ഭാഗം ക്ലിയർ ചെയ്തുവെല്ലോ എന്ന് നമുക്ക് സമാധാനിക്കാം.

വാഹനമോടിക്കുമ്പോള്‍ ഉറങ്ങാതിരിക്കാന്‍.. എന്തൊക്കെ ചെയ്യണം എന്ന് അറിയാൻ താല്പര്യമുള്ളവർ താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്തു വായിച്ചോളൂ...

https://www.facebook.com/SaveeshThoughts/posts/1522692791088821:0

ഇത്രയും കുറിച്ചത് ഇതുവായിക്കുന്ന ആരെങ്കിലും ഇതൊക്കെ ഫോയിലോ ചെയ്യട്ടെ..

വിഷമാവസ്ഥ ഉണ്ടാകുന്നതിനേക്കാൾ ഉണ്ടാകാതിരിക്കാൻ ശ്രമിക്കുന്നതല്ലേ നല്ലത് .




Thursday, June 1, 2017

ദാമു ചേട്ടന്റെ കന്നു ഫാo

വീടിനടുത്തു  ദാമു എന്ന ഒരു ചേട്ടൻജീവിച്ചുപോകുന്നു,  അതിവിശാലമായ വയലിന്റെ സമീപത്തായിരുന്നു ദാമു ചേട്ടന്റെ വീട്. കുറച്ചു കാലം മുമ്പ് കക്ഷി സഹകരണബാങ്കിൽ നിന്നും ലോൺ എടുത്തു 5 കന്നും കുട്ടികളെ വാങ്ങി, വീടിനോടു ചേർന്ന് ഒരു ചായിപ്പും പണിഞ്ഞു. അവിടെയാണ് കന്നും കുട്ടികളെ കെട്ടിയിരുന്നത്. വയലിലെ പുല്ലുമേയലും അടുത്തവീട്ടുകളിലെ വീടുകളിലെ കാടിവെള്ളവും കന്നിൻ  കുട്ടികളെ വേഗം വളർത്തി. കന്നിന്റെ വളർച്ച കണ്ടു ദാമു ചേട്ടൻ വളരെയേറെ സ്വപ്‌നങ്ങൾ കണ്ടു, ഒരു കന്നിൻ ഫാം തന്നെ!!!

ചൂടുകാലം വേഗം കഴിഞ്ഞു പോയി, മഴക്കാലം വന്നു, വയലിലെല്ലാം വെള്ളം കയറി, കണ്ണുകൾ മുഴുവൻ സമയം വെള്ളത്തിൽ കിടത്തയും തുടങ്ങി. ഒരു ദിവസം ഒരു കന്നിനു എന്തോ ഒരു അസ്വസ്ഥകണ്ട്‌ കുറച്ചു പച്ചിലയൊക്കെ ദാമു ചേട്ടൻ ഇടിച്ചു പിഴിഞ്ഞ് കൊടുത്തു... ദിവസങ്ങൾ കഴിഞ്ഞിട്ടും കന്നി ന്റെ ആ പഴയ ഉത്സാഹം തിരിച്ചു കിട്ടുന്നില്ല.  ഒരു ദിവസം വൈകുന്നേരം വയ്യാതിരുന്ന കന്നെങ്ങു  ചാഞ്ഞു.

ഇതിനിടയിൽ കന്നുകളെ വളർത്തുന്ന കാര്യം ദാമു ചേട്ടൻ അവിടെയുള്ള ഇരച്ചുവെട്ടുകാരോട് പറയുകയും ചെയ്തിരുന്നു.  ഇതുകണ്ട് വിഷമിച്ചിരുന്ന ദാമു ചേട്ടൻ സൈക്കിൾ എടുത്തു ഇറച്ചിവെട്ടുകാരനോട് പോയി സങ്കടം പറഞ്ഞു. എന്തെല്ലാം സ്വപ്നം കണ്ടു വളർത്തിയ കന്നു ആയിരുന്നു, എന്തോ ദാമുചേട്ടന്റെ സങ്കടം കണ്ടു മനസ്സലിഞ്ഞ ഇറച്ചിവെട്ടുകാരൻ രാത്രിയിൽ ഒരു പെട്ടിയാട്ടോ വിളിച്ചുകൊണ്ടുവന്നു ചത്തുപോയ കന്നിനെ കൊണ്ടുപോയി വെട്ടി പിറ്റേന്നത്തെ ചന്തയിൽ വിറ്റു. കുറച്ചു കാശു ദാമുച്ചേട്ടനും കൊടുത്തു പിന്നീട് രണ്ടാഴ്ചക്കിടയിൽ ബാക്കിയുള്ള നാല് കന്നു കൾക്കും ഈ അസുഖം വരുകയും അവയെ ഓരോന്നിനെയും ചാവുന്നതിനു മുമ്പ് തന്നെ കൊടുത്തു കാശാക്കാൻ ദാമുച്ചേട്ടന് കഴിയുകയും ചെയ്തു. ഒരു വലിയ നഷ്ടത്തിൽ നിന്നും ദാമുച്ചേട്ടനെ ഇറച്ചിവെട്ടുകാരൻ രക്ഷിച്ചു. വലിയ ലാഭം ഇല്ലെങ്കിലും സഹകരണ ബാങ്കിലെ ലോൺ അടച്ചു തീർക്കാൻ ദാമുച്ചേട്ടനും ആയി.

നാട്ടിൽ ചെന്നപ്പോൾ ഈ വിശേഷം അറിഞ്ഞ ഞാൻ കടകളിൽ നിന്നുള്ള ബീഫ് കഴിപ്പ് അങ്ങ് അവസാനിപ്പിച്ചു.

നോട്ട് :ഈ കഥയിൽ ദാമുച്ചേട്ടൻ ഒരു സാങ്കൽപ്പിക കഥാപാത്രം മാത്രമാണ്.  പക്ഷേ സംഭവം വർഷങ്ങൾക്കു മുമ്പ് നടന്നതും.