ശ്രീരാമ സംഗീതസാഗരം
ശ്രീരാമ നാമം മുഴങ്ങുന്ന കർക്കിടകം, എവിടെയും മഴയുടെ ആരവം ഇതിനിടയിൽ മൈനാഗപ്പള്ളി വെട്ടിക്കാട്ട് മഹാദേവരുടെ തിരുമുന്നിൽ സംഗീതപ്പെരുമഴ ഇരുപത്തിയഞ്ച് ദിവസം പിന്നിടുന്നു. ശ്രീരുന്ദ്രം സംഘടിപ്പിക്കുന്ന ശ്രീരാമസംഗീത സാഗരം ഓണാട്ടുകരയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സംഗീതാരാധനയാവണം. കഴിഞ്ഞ ഇരുപത്തിയഞ്ച് ദിവസമായി വെട്ടിക്കാട്ട് നടന്നുവരുന്ന സംഗീതാർച്ചന കഥകളി സംഗീതത്തിന്റെ ഈറ്റില്ലമായ മൈനാഗപ്പള്ളിയെ അക്ഷരാർദ്ധത്തിൽ ക്ലാസിക്കൽ സംഗീത സാഗരത്തിൽ ആറാടിക്കുകയാണ്. തെക്കേഇന്ത്യയിലെ പ്രമുഖ സംഗീതജ്ഞർ വെട്ടിക്കാട്ടപ്പന്റെ മുന്നിൽ രാഗങ്ങളുടെ പേമാരി പെയ്യിക്കുമ്പോൾ സംഗീതാസ്വാദകർക്ക് മറ്റൊരനുഭവമാണ് ലഭിക്കുന്നത്.
ഇരുപത്തിയഞ്ചാം ദിവസമായ ഇന്ന്
(10.8.19) വോക്കൽ: കുമാരി. വേദാ പ്രദീപ്, അമ്പലപ്പുഴ , വയലിൻ: ശ്രീ. അമ്പലപ്പുഴ പ്രദീപ്
മ്യദംഗം: ശ്രീ.മുതുകുളം ശ്രീരാഗ് എന്നിവർ സംഗീതപ്പെരുമഴ തീർത്തു.ഇരുപത്തിയാറാം ദിവസമായ നാളെ(11.8.19) സുഹൃത്ത് പാർവ്വതിയും മറ്റ് കലാകാരൻമാരും വെട്ടിക്കാട്ട് അവരുടെ സംഗീതാർച്ചയുമായി എത്തുന്നു.
സമാപന ദിവസമായ കർക്കിടകം മുപ്പത്തിയൊന്ന് വൈകുന്നേരം അഞ്ചിന് കർണ്ണാടക സംഗീതത്തിലെ അതി eശ്രഷ്ടമായ കൃതികളിൽ ഒന്നായ, രാമായണം ചുരുക്കി ബാലകാണ്ഡം അയോദ്ധ്യാകാണ്ഡം ആരണ്യകാണ്ഡം കിഷ്കിന്ധാകാണ്ഡം സുന്ദരകാണ്ഡം യുദ്ധകാണ്ഡം എന്നീ ആറ് കണ്ഡങ്ങളിലെ കഥാസാരം ഉൾപ്പെടുത്തി കൊണ്ട് മഹാരാജാ സ്വാതിതിരുന്നാൾ രജിച്ച 'ഭവയാമി രഘുരാമം' എന്ന കീർത്തനം സംഗീതസാഗരത്തിൽ പങ്കെടുത്ത പ്രശസ്ത സംഗീതജ്ഞർ സംഗീതാർച്ചനയായി ആലപിക്കുന്നു. തുടർന്ന് ശ്രീമതി ബാലാമണി ഈശ്വർ നയിക്കുന്ന സംഗീതസദസ്സ്.
കർക്കിടകത്തിൽ വെട്ടിക്കാട്ടപ്പന്റെ തിരുമുന്നിൽ ലഭിച്ച സംഗീതപ്പെരുമഴ - ശ്രീരാമസംഗീതസാഗരമാസ്വദിക്കുവാൻ ഓണാട്ടുകരയിലെ ഓരോ സംഗീത പ്രേമികളും മൈനാഗപ്പള്ളിയിൽ ഉണ്ടാകുമല്ലൊ.