Tuesday, May 29, 2018

My India , The India Eternal

My India , The India  Eternal (എന്റെ ഇന്ത്യ , സനാതന ഭാരതം.
സ്വാമി വിവേകാന്ദ)

കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഈ പുസ്തകത്തിനോടൊപ്പമാണ് , സാധാരണ ഒരു ബുക്ക് കിട്ടിയാൽ ആദ്യ രണ്ടു പേജ് വായിച്ചതിനു ശേഷം മടക്കി വൈക്കലാണ് പതിവ്. എന്നാൽ ഇവിടെ വായിച്ച പലഭാഗങ്ങളും പലതവണ വായിച്ചു അർദ്ധം മനസിലാക്കുവാൻ ശ്രമിക്കുന്നു, കൂടാതെ വളരെ സ്വാധീനിച്ച ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ കോപ്പി ചെയ്യുന്നു, അത്രത്തോളം സ്വാധീനിക്കുവാൻ കഴിഞ്ഞ ബുക്കുകളിൽ ഒന്ന്. പുസ്തകം അവസാനിക്കുന്നത് ഇങ്ങനെയാണ് രവീന്ദ്രനാഥ ടാഗോർ റോമൈൻ  റോളണ്ടിനോട് പറഞ്ഞു ഭാരതത്തെ അറിയണമെങ്കിൽ നിങ്ങൾ വിവേകാനന്ദനെ വായിക്കണം.

കർമ്മം ചെയ്യുക പ്രതിഫലം ഇച്ഛിക്കാതെയെന്നു ഗീതയുടെ പരാമർദ്ധവും ആശ വെടിഞ്ഞു സന്തോഷം നേടുവാൻ പറയുന്ന ബുധനെയും ബുദ്ധിസത്തിലെ നിരീശ്വര വാദത്തെയും ലോകം ഒരു മതത്തിന്റേതു മാത്രമല്ല എല്ലാത്തിനെയും ഉൾക്കൊള്ളുവാൻ പഠിപ്പിക്കുന്ന mother of religion ആയ ഹിന്ദുവിസത്തെയും നില നിൽക്കുന്ന ജാതി വ്യവസ്ഥയെയും ബ്രാഹ്മണ അധിപത്യത്തെയും ചോദ്യം ചെയ്യുവാനും സ്വാമിജി മറക്കുന്നില്ല.  ശ്രീരാമനെ പോലെ പലരുണ്ടാവാം എന്നാൽ സീതയെ പോലെ പരിശുദ്ധയും നന്മവതിയുമായ ഒരാളെ ഉണ്ടാകു എന്ന് ഉദ്ധരിച്ചു കൊണ്ട് ഭാരത സ്ത്രീത്വത്തെയും പരിചയപ്പെടുത്തുന്നു. ശ്രീകൃഷ്ണന്റെ അനാഥമായ പ്രണയവും നിസ്വാർഥതയും ഗീതവചനകളും ഉദ്ധരിക്കപ്പെടുന്നു.


അതിലെല്ലാം ഉപരി നീ കണ്ടെത്തുവാൻ ശ്രമിക്കുന്ന ദൈവം നിന്റെ നിന്നിലാണെന്നും മറ്റുള്ളവർക്ക് സേവനം ചെയ്യുകയാണ് ജീവിതലക്ഷ്യമാകേണ്ടതെന്നും സ്വാമി ഓർമിപ്പിക്കുന്നു. നിന്നിലെ ദൈവിക അംശത്തെ കണ്ടെത്തുക വഴി  നീ സമ്പർക്കം പുലർത്തുന്ന ഏതൊന്നിലും ദൈവീക അംശം ഉള്ളതായി മനസ്സിലാക്കുകയും അതിലൂടെ രാജ്യ നന്മക്കായും ലോകനന്മക്കായും പ്രവർത്തിക്കുവാൻ സ്വാമി ആവശ്യപ്പെടുന്നു. മാനവരാശിയുടെ വിശപ്പകറ്റാതെ പുരോഹിതവർഗം പറയുന്നകേട്ടു ഗോ സംരക്ഷണത്തിനായി ഇറങ്ങുന്നവരെ വിമർശിക്കുവാനും സ്വാമിജി മറന്നില്ല. പിന്നോക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനായി വിദ്യാഭാസവും സാങ്കേതിക വിദ്യയും ഉപയോഗിക്കുവാൻ പറയുമ്പോഴും ഭാരത സംസ്കാരം കാത്തുസൂക്ഷിക്കുവാനും ഓർമ്മിപ്പിക്കുന്നു.

പറയുവാനും എഴുതുവാനും ഏറെയുണ്ട്.നവഭാരതം കെട്ടിപ്പടുക്കുവാൻ ശ്രമിക്കുന്നവരും രാജ്യനന്മ ആഗ്രഹിക്കുന്നവരും ഭാരതമെന്തെന്നും ഭാരത സംസ്കാരമെന്തെന്നും മനസ്സിലാക്കുവാൻ ശ്രമിക്കുന്നവരും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്ന്.

My India , The India  Eternal

[മലയാളം വേർഷൻ ഉണ്ടോ എന്നറിയില്ല, അറിയുന്നവർ ഡീറ്റെയിൽസ് ഷെയർ ചെയ്യുമല്ലോ. ]


ദുരഭിമാന കൊലകൾ

ദുരഭിമാന കൊലകൾ, സദാചാര കൊലകൾ കള്ളനെന്നു മുദ്രകുത്തി തല്ലി കൊല്ലുന്നു ആളുമാറി കസ്റ്റഡിയിൽ എടുത്തു കൊല്ലുന്നു പിഞ്ചു കുഞ്ഞുങ്ങളെ ക്രൂരമായി കൊല്ലുന്നു  ട്രെയിനിൽ സീറ്റിനായി തർക്കിച്ചുള്ള കൊലപാതകങ്ങൾ, രാഷ്ട്രീയ കൊലപാതകങ്ങൾ... ഇരകൾ പൂരിപക്ഷവും സാധാരണക്കാരിൽ സാധാരണക്കാരായ പാവപ്പെട്ടവർ. 

പാവപ്പെട്ടവന് വേണ്ടി പ്രവർത്തിക്കേണ്ട നിയമവ്യവസ്ഥയും നിയമ പാലകരും ആരുടെയൊക്കെയോ ആജ്ഞാ വർത്തികളാകുന്നു. പരിഷ്കൃത സമൂഹം എന്ന് പറയുമ്പോഴും ശുദ്ധ പ്രണയത്തിലും ജാതീയതയും മതവും കടന്നുവരുന്നു. പാവത്തുങ്ങളെ ഉദ്ധരിക്കുവാനായി പ്രവർത്തിക്കുന്ന വ്യവസ്ഥിതി എന്തുമാറ്റമാണ് സമൂഹത്തിൽ ഉണ്ടാക്കിയത്.

നമുക്ക് എല്ലാത്തിലും രാഷ്ട്രീയം കാണാം. ചൂഷണം ചെയ്യപ്പെടുന്നവർ എല്ലാകാലത്തും ഒരു വിഭാഗം തന്നെ , പാവപ്പെട്ടവൻ . അവർക്കു ജാതിയും മതവുമൊക്കെ നമ്മൾ ചാർത്തികൊടുക്കുന്നു. സാമൂഹികമായി അവർ അനുഭവിക്കുന്ന ചൂഷണങ്ങൾക്കും അവഗണനക്കും എന്തുമാറ്റമാണ് സ്വതന്ത്ര ഇന്ത്യ നൽകിയത്. ആരാണിവിടുത്തെ കുറ്റക്കാർ. 

എങ്ങനെ ഇതിനൊരു മാറ്റം ഉണ്ടാകും. 
മനസ്സ് പ്രണയവും ജീവിതവും നഷ്ടപെട്ട കെവിനോടും നീനുവിനോടുമൊപ്പം.

Tuesday, May 8, 2018

ശ്രീരാമ സന്ധ്യാനാമം.

രാമ രാമ രാമ രാമ രാമ രാമ രാമ രാമ
രാമ രാമ രാമ രാമ രാമ രാമ രാമ രാമ
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമ പാദമോടു ചെന്നു ചേരുകെന്റെ മാനസം

അഞ്ചുഭൂതരഞ്ചുമുള്ളിലൻപത്തൊന്നൊരക്ഷരം
അംബികാ ഗണേശനും വിളങ്ങി  നില്ക്കുമാദിയിൽ
ആദികാശിതൻ പുരേ വസിക്കുമീശ്വരൻ പദം
പൂജ ചെയ്തു ചൊല്ലിനേൻ മുകുന്ദരാമ പാഹിമാം

ആത്മമന്ത്രമോടു ചേർന്ന രാമനാമ മന്ത്രവും
ആത്മനാലയിച്ചുകൊണ്ടു സ്വാത്മനാ ജപിക്കലോ
ആത്മരാമനായ്  ഭവിക്കുമാത്മ ദോഷമത്രയും
വേർപെടുന്നു നിർണ്ണയം മുകുന്ദ രാമ പാഹിമാം

ഇല്ലമൊടും ചെല്ലവും കളത്രപുത്രജാലവും
വല്ലതും കണക്കുകൾ പറഞ്ഞു കൊണ്ടിരിക്കിലും
ഇല്ല ചേതമിന്നു രാമനാമ മന്ത്രമോതിയാൽ
നല്ലതേ വരുത്തുവോൻ മുകുന്ദ രാമാ പാഹിമാം

ഈശ്വരൻ വസിച്ചിടുന്നതേതൊരമ്പലങ്ങളോ
നിശ്ചയിച്ചറിഞ്ഞിടാതുഴന്നിടേണ്ടയാരുമേ
ശാശ്വതൻ വസിച്ചിടുന്ന ദേഹമായൊരമ്പലം
വിശ്വസിക്ക സന്തതം മുകുന്ദ രാമ പാഹിമാം

ഉള്ളതൊന്നു മുള്ളതല്ല ഉള്ളതിനു നാശമില്ല
കള്ളമല്ല തള്ളലായ് നടന്നിടേണ്ടയാരുമേ
ഉള്ളിലുറ്റുണർന്നിരിയ്ക്കു മീശ്വരൻ പദാംബുജം
ഉള്ളിലുറ്റു നോക്കുവിൻ മുകുന്ദ രാമ പാഹിമാം

ഊടെ രണ്ടു മന്ത്രമുണ്ട് ഓടി നിൽക്കുമങ്ങതിൽ
ശുദ്ധമായ് വസിപ്പുസത്യസന്ധനായൊരീശ്വരൻ
തേടി നാഡിയൂടെ ചെന്നുകണ്ടുകൊൾകസന്തതം
കൂടുമീശ്വരൻപദം മുകുന്ദ രാമ പാഹിമാം

എന്തിനുൾഭ്രമങ്ങൾ കൊണ്ടു മായ മോഹ വാരിധൗ
അന്ധരായി വീണുഴന്നു കെണിടേണ്ടയാരുമേ
ഹന്ത രാമാ ദേവ പാദ ചിന്തനങ്ങൾ ചെയ്കിലോ
അന്ത്യകാലമന്തകാഭയത്തിൽനിന്നു  വേറിടും

എഴുവാതിൽ മുകളിലുണ്ട് കീഴിൽ രണ്ടു നില്പതും
വാഴുമങ്ങതിൽ ജനങ്ങൾ മണ്ഡലങ്ങൾ രണ്ടിലും
ഉത്തമഗുരുവതിലിരിപ്പതുണ്ടു ലോകരെ
ശ്രദ്ധയോടു നോക്കുവിൻ മുകുന്ദ രാമ പാഹിമാം

ഐയ്യമോടു ഭൂമിയിൽ വസിപ്പതെന്തു ചേതവും
മെയ്യകത്തു വാഴുമങ്ങോരീശനെ  വണങ്ങുവിൻ
പൊയ്യക്കറ്റി മാനസം ഭജിക്കുമാകിലോ ദൃഢ൦   
പയ്യവേ സമീപനായ്  മുകുന്ദ രാമ പാഹിമാം

ഒത്തനല്ല ജാതിയെന്നു ഭോഷരായവർകളും
ചൊൽകിലും ഭ്രമിയ്ക്കയില്ല മാനുഷാദിയെ  ദൃഢ൦
പത്തു ദിക്കിലും നിറഞ്ഞ തമ്പുരാൻ പാദാംബുജം
ചിത്തേ വാഴ്‌ക സന്തതം മുകുന്ദ രാമ പാഹിമാം

ഓടിയോടിയെങ്ങുമേ നടന്നിടേണ്ടയാരുമേ
ശുദ്ധമായ് വസിപ്പു ദേഹമായൊരുത്തമാലയെ
ഉത്തമാംഗമാം ശിരസ്സിൽ നാസികാഗ്രമാം സ്ഥലേ
ഉറ്റുനോക്കി സേവചെയ്തു തുഷ്ടരായ് വസിക്കുവിൻ

ഔവ്വനങ്ങളാകുമീ പ്രപഞ്ചവും നശിച്ചുപോം
ദൈവമെന്നതോർത്തുകൊൾക മാനുഷാദിയെ ദൃഢ൦
ഔവ്വഴി ഭവാനൊഴിഞ്ഞു കണ്ടതില്ലയാരുമേ
നേർവഴിവരുത്തണേ മുകുന്ദ രാമ പാഹിമാം

അംബയോടു തുല്യമായ അംബുജാക്ഷിമാർകളേ
ആരുമേ ഗ്രഹിച്ചിടാതെ മാനസം ഭ്രമിക്കൊലോ
മാനഡംഭു ദൂരെ നീക്കി മാനസേ ഭജിക്കലോ
മുക്തിവന്നിതപ്പോഴേ മുകുന്ദ രാമ പാഹിമാം 

Saturday, May 5, 2018

ഫഗത് ഫാസിലിന്റെ സിനിമ

ഫഗത് ഫാസിലിന്റെ സിനിമ കാണരുത് എന്നൊരു ക്യാമ്പയ്‌ഗൻ നടക്കുന്നുണ്ടല്ലോ... ഒരിക്കലും ഫഗത് ഫാസിലിന്റെ സിനിമ കാണാതിരിക്കില്ല, സിനിമ കാണുവാൻ പ്രേരിപ്പിക്കുന്ന ഘടകം അതിന്റെ സംവിധായകനും തിരക്കഥയുമുൾപ്പെടെയുള്ള പലതുമാണ്. ഫഗത് ഫാസിൽ കേന്ദ്ര കഥാപാത്രം ആകുന്നു എന്ന് കരുതി ഒരു സിനിമ അയാളുടേത് മാത്രം ആകുന്നില്ല, ചാപ്പ കുരിശും മഹേഷിന്റെ പ്രതികാരവും ഒക്കെ എല്ലാ കാലഘട്ടത്തിലും ഇഷ്ടപെട്ട സിനിമകളുടെ കൂട്ടത്തിൽ തന്നെ...

ഇതൊക്കെ സിനിമയുടെ കാര്യമെങ്കിലും ഫഗത് പാർവതിയും കൂടി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തോട് വിയോജിപ്പുണ്ട്. കഴിഞ്ഞ കുറെ കാലമായി കേന്ദ്ര ഗവർമെന്റിനെതിരെ പ്രതിരോധത്തിലാകുംവിധം നടന്ന ഏറ്റവും വലിയ പ്രതിക്ഷേധങ്ങൾ ആണെല്ലോ  തിരികെ നൽകുക എന്നത്. അതിനെതിരെ അവർ നോക്കിയിരുന്നു നൽകിയ പണിതന്നെയാണ് ഈ അവാർഡ് ദാന ചടങ്ങു വിവാദം. അതുകൊണ്ടു അവർ ഉദേശിച്ചത്‌ നേടിയെടുത്തു എന്ന് തന്നെയാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യൻ ഭരണഘടനപ്രകാരം ഒറ്റയ്ക്ക് തീരുമാനം എടുക്കുവാൻ കഴിയുന്ന ചുരുക്കം ചില സ്ഥാനങ്ങളിൽ ഒന്നാണ് പ്രസിഡന്റ് പദവി. പ്രസിഡന്റ് പദവിയെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ചതുവഴി അവാർഡ് വരുന്ന അവാർഡ് ദാന ചടങ്ങിൽ നിന്നുതന്നെ വിട്ടുനിൽക്കുവാൻ പ്രെസിഡന്റിനു തീരുമാനിക്കാം കാരണം ഈ ചടങ്ങു സംഘടിപ്പിക്കുന്നത് Directorate of Film festival ആണ്, അത് Ministry of Information broadcasting ലെ ഒരു സബ് വിഭാഗം മാത്രവും. ആയതിനാൽ പ്രസിഡന്റ് പങ്കെടുക്കണം എന്ന കീഴ്വഴക്കങ്ങൾ മാറ്റുവാനുള്ള പരമാധികാരം പ്രെസിഡന്റിനു തന്നെ.

രാഷ്‌ട്രപതി ഭവൻ നേര്ത്ത അറിയിച്ചിട്ടും ഒരു കൂട്ടം നടൻമാരും പ്രോഗ്രാം ഓർഗനൈസിങ് കമ്മിറ്റിയും കൂടെ തുടങ്ങിവെച്ച ഈവിവാദം 1954 സിനിമയെ പ്രോത്സാഹിപ്പിക്കാനായി തുടങ്ങിയ നാഷണൽ അവാർഡിന്റെ മേന്മ കുറക്കും വിധം എത്തിയിരിക്കുന്നു. ഇനി നമുക്ക് ഫാൽക്കെ അവാർഡിന്റെ പുറകെ പോകാം.

http://www.asianetnews.com/video/the-president-of-india-is-deeply-disappointed-for-the-issues-happened-in-national-film-award-function

https://en.wikipedia.org/wiki/National_Film_Awards

കമന്റ് ചെയ്യുമ്പോൾ പരസ്പര ബഹുമാനം നല്കകഴിയത്തവർ ദയവുചെയ്ത് ഒഴിവായി നിൽക്കണം. ഒരു പൗരൻ എന്ന നിലയിൽ എന്റെ നിലപാടുകളും കാഴ്ചപ്പാടുകളും ഞാൻ പങ്കുവെച്ചെന്നിരിക്കും. അതിൽ സഭ്യമായ ഭാഷയിൽ പ്രതികരിക്കാൻ കഴിയുമെങ്കിൽം മാത്രം പ്രതികരിക്കുക.. അല്ലെങ്കിൽ ഞാൻ എന്റെ ഫ്രണ്ട് ലിസ്റ്റിൽ നിന്നും പുറത്താക്കും. . ചിലപ്പോ ബ്ലോക്കി എന്നും ഇരിക്കും... സഹകരിക്കുമല്ലോ...

ഇന്നലെ ഇട്ട പോസ്റ്റും അതിലെ ചില വാക്കുകളുടെ ഉപയോഗവും ആണ് ആധാരം.