Tuesday, May 8, 2018

ശ്രീരാമ സന്ധ്യാനാമം.

രാമ രാമ രാമ രാമ രാമ രാമ രാമ രാമ
രാമ രാമ രാമ രാമ രാമ രാമ രാമ രാമ
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമ പാദമോടു ചെന്നു ചേരുകെന്റെ മാനസം

അഞ്ചുഭൂതരഞ്ചുമുള്ളിലൻപത്തൊന്നൊരക്ഷരം
അംബികാ ഗണേശനും വിളങ്ങി  നില്ക്കുമാദിയിൽ
ആദികാശിതൻ പുരേ വസിക്കുമീശ്വരൻ പദം
പൂജ ചെയ്തു ചൊല്ലിനേൻ മുകുന്ദരാമ പാഹിമാം

ആത്മമന്ത്രമോടു ചേർന്ന രാമനാമ മന്ത്രവും
ആത്മനാലയിച്ചുകൊണ്ടു സ്വാത്മനാ ജപിക്കലോ
ആത്മരാമനായ്  ഭവിക്കുമാത്മ ദോഷമത്രയും
വേർപെടുന്നു നിർണ്ണയം മുകുന്ദ രാമ പാഹിമാം

ഇല്ലമൊടും ചെല്ലവും കളത്രപുത്രജാലവും
വല്ലതും കണക്കുകൾ പറഞ്ഞു കൊണ്ടിരിക്കിലും
ഇല്ല ചേതമിന്നു രാമനാമ മന്ത്രമോതിയാൽ
നല്ലതേ വരുത്തുവോൻ മുകുന്ദ രാമാ പാഹിമാം

ഈശ്വരൻ വസിച്ചിടുന്നതേതൊരമ്പലങ്ങളോ
നിശ്ചയിച്ചറിഞ്ഞിടാതുഴന്നിടേണ്ടയാരുമേ
ശാശ്വതൻ വസിച്ചിടുന്ന ദേഹമായൊരമ്പലം
വിശ്വസിക്ക സന്തതം മുകുന്ദ രാമ പാഹിമാം

ഉള്ളതൊന്നു മുള്ളതല്ല ഉള്ളതിനു നാശമില്ല
കള്ളമല്ല തള്ളലായ് നടന്നിടേണ്ടയാരുമേ
ഉള്ളിലുറ്റുണർന്നിരിയ്ക്കു മീശ്വരൻ പദാംബുജം
ഉള്ളിലുറ്റു നോക്കുവിൻ മുകുന്ദ രാമ പാഹിമാം

ഊടെ രണ്ടു മന്ത്രമുണ്ട് ഓടി നിൽക്കുമങ്ങതിൽ
ശുദ്ധമായ് വസിപ്പുസത്യസന്ധനായൊരീശ്വരൻ
തേടി നാഡിയൂടെ ചെന്നുകണ്ടുകൊൾകസന്തതം
കൂടുമീശ്വരൻപദം മുകുന്ദ രാമ പാഹിമാം

എന്തിനുൾഭ്രമങ്ങൾ കൊണ്ടു മായ മോഹ വാരിധൗ
അന്ധരായി വീണുഴന്നു കെണിടേണ്ടയാരുമേ
ഹന്ത രാമാ ദേവ പാദ ചിന്തനങ്ങൾ ചെയ്കിലോ
അന്ത്യകാലമന്തകാഭയത്തിൽനിന്നു  വേറിടും

എഴുവാതിൽ മുകളിലുണ്ട് കീഴിൽ രണ്ടു നില്പതും
വാഴുമങ്ങതിൽ ജനങ്ങൾ മണ്ഡലങ്ങൾ രണ്ടിലും
ഉത്തമഗുരുവതിലിരിപ്പതുണ്ടു ലോകരെ
ശ്രദ്ധയോടു നോക്കുവിൻ മുകുന്ദ രാമ പാഹിമാം

ഐയ്യമോടു ഭൂമിയിൽ വസിപ്പതെന്തു ചേതവും
മെയ്യകത്തു വാഴുമങ്ങോരീശനെ  വണങ്ങുവിൻ
പൊയ്യക്കറ്റി മാനസം ഭജിക്കുമാകിലോ ദൃഢ൦   
പയ്യവേ സമീപനായ്  മുകുന്ദ രാമ പാഹിമാം

ഒത്തനല്ല ജാതിയെന്നു ഭോഷരായവർകളും
ചൊൽകിലും ഭ്രമിയ്ക്കയില്ല മാനുഷാദിയെ  ദൃഢ൦
പത്തു ദിക്കിലും നിറഞ്ഞ തമ്പുരാൻ പാദാംബുജം
ചിത്തേ വാഴ്‌ക സന്തതം മുകുന്ദ രാമ പാഹിമാം

ഓടിയോടിയെങ്ങുമേ നടന്നിടേണ്ടയാരുമേ
ശുദ്ധമായ് വസിപ്പു ദേഹമായൊരുത്തമാലയെ
ഉത്തമാംഗമാം ശിരസ്സിൽ നാസികാഗ്രമാം സ്ഥലേ
ഉറ്റുനോക്കി സേവചെയ്തു തുഷ്ടരായ് വസിക്കുവിൻ

ഔവ്വനങ്ങളാകുമീ പ്രപഞ്ചവും നശിച്ചുപോം
ദൈവമെന്നതോർത്തുകൊൾക മാനുഷാദിയെ ദൃഢ൦
ഔവ്വഴി ഭവാനൊഴിഞ്ഞു കണ്ടതില്ലയാരുമേ
നേർവഴിവരുത്തണേ മുകുന്ദ രാമ പാഹിമാം

അംബയോടു തുല്യമായ അംബുജാക്ഷിമാർകളേ
ആരുമേ ഗ്രഹിച്ചിടാതെ മാനസം ഭ്രമിക്കൊലോ
മാനഡംഭു ദൂരെ നീക്കി മാനസേ ഭജിക്കലോ
മുക്തിവന്നിതപ്പോഴേ മുകുന്ദ രാമ പാഹിമാം 

No comments:

Post a Comment