Wednesday, June 20, 2018

ഡാ നീ എന്നെ പറ്റിക്കുവാരുന്നോ...

ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു. പുതുതായി പണികഴിപ്പിച്ച ചുറ്റമ്പലം നനഞ്ഞു നിന്നു , അവർ വന്നത് പളനിക്കുപോകാനുള്ളകാവടി പൂജിക്കുന്നതിനും.ഒരു പക്ഷെ വര്ഷങ്ങള്ക്കു ശേഷം അവനെ കണ്ടത് അവിടെവെച്ചാണ്. അതിനു മുമ്പ് എന്നാണ് കണ്ടതെന്ന് ഓർമയില്ല. ഒരു പക്ഷെ നേരിട്ട് സംസാരിച്ചിട്ടുംപോലും ഉണ്ടാവില്ല. അവന്റെ ഇപ്പോഴുത്തെ പ്രായം 24 , ഞാൻ  നാട്ടില്നിന്നുപോകുംമ്പോൾ  അവൻ ഒരു കൗമാരക്കാരൻ പോലും ആയിട്ടുണ്ടാവില്ല. കണ്ടപാടെ അടുത്തുവന്നു. ഞാൻ അപ്പോൾ അവനോടു ചോദിച്ച വാചകം നീ എന്നെ പറ്റിക്കുവാരുന്നോ... എന്താ അണ്ണാ അങ്ങനെ ചോദിച്ചേ.. അല്ല നിന്നെ കണ്ടാൽ കുഴപ്പം ഒന്നും ഇല്ലല്ലോ... അണ്ണാ അത് ഞാൻ നേരുത്തെ പറഞ്ഞിട്ടില്ലേ.. എന്നെ കണ്ടാൽ ഒന്നും പറയില്ല. പക്ഷെ അന്ന് വയ്യാരുന്നു.. ഇപ്പൊ അതെല്ലാം മാറി.. കുറച്ചു പ്രഷർ ഇഷ്യൂ ഉണ്ട്.. ഞങ്ങൾ നാളെ പളനിക്കുപോകുന്നു.. കാറിൽ ആണ് പോകുന്നത്.. ഡ്രൈവ് ചെയ്യണം.. പ്രഷർ ഉണ്ടെങ്കിൽ രാത്രി ഉറക്ക ഒളിച്ചു ഡ്രൈവ് ചെയ്യണ്ട.. തലവേദനവരും.. കൂടാതെ തമിഴ്‌നാട്ടിൽ നല്ല റോഡ് ഉണ്ടാവും. അമിത വേഗതയും വേണ്ട... അത്രയും പറഞ്ഞു നിർത്തിയപ്പോഴേക്കും പൂജാരി പുറത്തു വന്നു... അവർ പൂജിച്ച മയില്പീലിയും വാങ്ങി ക്ഷേത്രത്തെ വലംവെച്ചു നടന്നകന്നു.

കഴിഞ്ഞ രണ്ടു മാസമായി  ഞായറാഴ്ചകൾ തിരുവനന്തപുരത്താണ്. ശ്രീകുട്ടിയുടെ നാടോടിനൃത്തത്തിന്റെ അരങ്ങേറ്റത്തിന്റെ പരിശീലനം നടക്കുന്നു. അതൊഴിവാക്കരുതെന്നു പഠിപ്പിക്കുന്നെടുത്തുനിന്നും പറഞ്ഞിട്ടുണ്ട്. വൈകുന്നേരത്തെ നടത്തം കഴിഞ്ഞു ഞാനും ചിന്നുവും എന്റെ വാട്സാപ്പ് ഗ്രൂപ്പിനെക്കുറിച്ചും മറ്റുമായിരുന്നു സംസാരിച്ചിരുന്നത്. വളരെ അധികം സമയം സോഷ്യൽ മീഡിയയിൽ കളയുന്നു, ഒഴിവാക്കുവാൻ കഴിയുന്നതൊക്കെ ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. കുറെ ഒക്കെ ഒഴിവാക്കി. അപ്പോഴാണ് ഒരു ഫോട്ടോ മെസ്സേജ് ശ്രദ്ധയിൽ പെട്ടത്. ആദ്യം കണ്ടപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല, അപ്പോൾ തന്നെ ഫോൺ എടുത്തു മഹേഷിനെ വിളിച്ചു. അണ്ണാ സത്യമാ.. ഉച്ചക്കായിരുന്നു. ആരുണ്ട് കൂടെ, ഫോൺ നമ്പർ അയക്കു.. ഞാൻ പോകാം. മഹേഷ് സുബിന്റെ നമ്പർ അയച്ചു തന്നു. വിളിച്ചപ്പോൾ അവർ അന്തപുരി ഹോസ്പിറ്റലിൽ ആണ്. ഞാൻ ഉടനെ വരാം എന്ന് പറഞ്ഞു ഫോൺ വെച്ചു. പാലുകാച്ചു കഴിഞ്ഞു കുറച്ചു കാലമായെങ്കിലും അവളുടെ ചേച്ചിയുടെ വീട്ടിൽ ഇതുവരെ പോയില്ല, ഇന്നെങ്കിലും പോകണം എന്ന് പറഞ്ഞിരുന്നു. പക്ഷെ ഇത് കേട്ടപ്പോൾത്തന്നെ ഇന്നിനി നടക്കില്ല, മറ്റൊരുദിവസം ആകാം , എന്നും പറഞ്ഞു ഞാൻ ബൈക്ക് എടുത്തു അന്തപുരിയിലേക്കു പോയി. വഴി വലിയ നിശ്ചയം ഇല്ല.. ഒന്ന് റോഡിൽ കണ്ട ഒന്നുരണ്ടുപേരോടു ചോദിച്ചു , പലതവണ വഴി തെറ്റിയെങ്കിലും ഹോസ്പിറ്റലിൽ എത്തി. അവിടെ സുബിനെ കണ്ടു.  അനുജൻ എവിടെ എന്ന് ചോദിച്ചപ്പോൾ , സ്റ്റെയറിൽ മൊബൈലിൽ ചേട്ടന്റെ ഫോട്ടോ നോക്കിയിരിക്കുന്ന വിജയകുമാറിനെ ചൂണ്ടി കാട്ടി. ഗൾഫിൽ നിന്നും വന്ന ഒരു സുഹൃത്തിനെ തപ്പി മണ്ണൂർക്കാവിൽ പോയപ്പോൾ വിജയകുമാറിനെ ഇന്നലെ കണ്ടതാണ്, അപ്പോൾ അവനെ കുറിച്ച് ചോദിച്ചു, സപ്താഹത്തിനു ഉള്ളിൽ ചോറുവിളമ്പുന്നു. പളനി പോയിട്ട് എപ്പോ വന്നു മേഞ്ഞ് ഉണ്ടായിരുന്നു യാത്ര, അടിപൊളി ആരുന്നു, അടുത്ത നിന്ന ആരോ അവർ കറങ്ങാൻ പോയപ്പോൾ പളനി വരെ കയറി എന്ന് മറുപടിയും പറഞ്ഞു. എത്ര സന്തോഷത്തെ നടന്നവർ.. അവനു ഒട്ടും ഉൾകൊള്ളാൻ കഴിയുന്നില്ല എന്ന് മനസിലായി.. ഒറ്റയ്ക്ക് ഇരിക്കേണ്ട എന്ന് കരുതി ഞാൻ കൂടെ പോയി ഇരുന്നു.. മെല്ലെ വിളിച്ചു താഴെ നടക്കാൻ കൊണ്ടുപോയി.. അപ്പോൾ മോർച്ചറിയുടെ അടുത്തേക്ക്  ചെല്ലാൻ സുബിൻ വിളിച്ചുപറഞ്ഞു. 

വിജയകുമാറെ നമുക്ക് പോകണം, അവിടെ തിരക്കുന്നു, അങ്ങനെ ചെന്നപ്പോൾ രവിയണ്ണൻ ( മൈനാഗപ്പള്ളി രവി ) ഉണ്ട് . മോർച്ചറിയും കടന്നു ഞങ്ങൾ പുറത്തു പോയിനിന്നു ,രവിയണ്ണൻ അണ്ണന്റെ കുറെ അനുഭവങ്ങൾ ഇടയ്ക്കു അണ്ണനെ ആരോ ഫോൺ ചെയ്തു ആംബുലൻസ് ന്റെ കാര്യങ്ങളും മറ്റും വ്യവസ്ഥ ചെയ്തു. അപ്പോഴും മനസ്സിൽ അവനുമായി സംസാരിച്ചവ ഒക്കെ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു. ചുരുങ്ങിയ പ്രായത്തിൽ തന്നെ ഒരു യുവജന പ്രസ്ഥാനത്തിന്റെ പഞ്ചായത്തു അമരക്കാരൻ ആയതും , കുറെ സമരങ്ങൾ നയിച്ചതും , സംഘടനാ പാടവം പ്രകടിപ്പിച്ചതും പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ആശയം പ്രചരിപ്പിക്കാൻ പത്രം വേണം എന്നതിരിച്ചറിവാൽ പത്രത്തിന്റെ ഏജൻസിഎടുത്തതും .നടത്തിക്കൊണ്ടു പോകുന്നതിനായി ബുദ്ധിമുട്ടിയതുമെല്ലാം.  പലകാരണങ്ങളാൽ ഇടയ്ക്കു വീട്ടിലും പോകുമായിരുന്നു,അവിടെയും  നല്ല ബന്ധം.  ടൂട്ടോറിയലിൽ പഠിപ്പിക്കുന്നതും പി എസ് സി വർക്കും പ്രതീപ് നാട്ടിൽ ഇല്ലാത്തതിനാൽ മൈക്ക്സെറ്റുമായും നല്ല തെരക്കോടെ ജീവിച്ച വളരെ സ്വപ്‌നങ്ങൾ ഉണ്ടായിരുന്ന അതിനുവേണ്ടി കഷ്ടപ്പെടാൻ തയ്യാറായിരുന്ന  ചെറുപ്പക്കാരൻ ജയകൃഷ്ണൻ, ഞങ്ങളുടെ ജെകെ. വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല മോർച്ചറിയിൽ നിന്നും വെള്ളത്തുണിയിൽ പൊതിഞ്ഞു അവനെ പുറത്തേക്കു കൊണ്ടുവരുന്നത്. ബോഡി ആംബുലൻസിൽ കയറ്റി ഗോപനോട് യാത്രയും പറഞ്ഞു മടങ്ങുമ്പോഴും മഴ ചാറുന്നുണ്ടായിരുന്നു. 

ദൈവങ്ങളെ നിങ്ങൾ എന്തിനു ഇത്ര ക്രൂരത കാട്ടി ആ ചെറുപ്പക്കാരനോട്. തെരക്കുകളുടെ ഇടയിൽ അവൻ ശ്രദ്ധിക്കാഞ്ഞ ഒരു ചെറിയ അസുഖം , രക്സ്ത സമ്മർദം അവന്റെ ജീവൻ കവർന്നു. അവന്റെ സ്വപ്‌നങ്ങൾ... ഞങ്ങൾ കുറച്ചുപേരുടെ കടമയാണ്..... മറക്കില്ല അനുജാ മരിക്കുവോളം... 


Saturday, June 9, 2018

ഫുട്ബോൾ വസന്തത്തിന്റെ കഥ. (പാർട്ട് 2 )

ഫുട്ബോൾ കളിക്കാരുടെയും സംഘടകരുടെയും മാത്രമല്ല, കാണികളുടേതും ആരാധകരുടേതും കൂടിയാണ് . ഫുട്ബോളിനെ ആഘോഷിക്കുന്നതും അവർതന്നെ. ഫുട്ബോൾ കളി നിയന്ത്രിക്കാൻ റെഫറി എടുക്കുന്നതിനേക്കാൾ കൂടുതൽ അധ്വാനം കാണികളെയും ആരാധകരെയും നിയന്ത്രിക്കാൻ വേൾഡ് കപ്പ് സംഘടിപ്പിക്കുന്നിടത്തെ പോലീസ് സേന ചെയ്യേണ്ടതായി വരും. കാണികളെ കുറിച്ച് പറയുമ്പോൾ ഒരിക്കലും മറന്നുകൂടാത്ത പേരാണ് ജന്റിൽ മാൻ എന്നറിയപ്പെടുന്ന  ആന്ദ്രെസ് എസ്കോബാർ ( Andres Escobar ) , 94 ലെ ലോകകപ്പിൽ കൊളമ്പിയെ പ്രതിനിധീകരിച്ച മഹാനായ പ്രതിരോധനിരയിലെ മിന്നും താരം. കാൽപ്പന്തുകളിയിൽ എല്ലാം തകിടം മറിയാൻ ഒരു നിമിഷം മതി, ജൂൺ 22 നു  അമേരിക്കക്കെതിരെയുള്ള മത്സരത്തിൽ ജോൺ ഹർക്കസ്സിന്റെ (John Harkes ) ന്റെ നിരുപദ്രമായ ഒരു ക്രോസ്സ്‌ എസ്കോബാറിന്റെ കാലിൽ തട്ടി സ്വന്തം സ്വന്തം പോസ്റ്റിന്റെ വലകുലുക്കുന്നു. മത്സരത്തിൽ തോറ്റ കൊളംബിയ ലോകകപ്പിൽ നിന്നും പുറത്താകുന്നു. ആ സെൽഫ്ഗോളിന് എസ്കോബാർ നൽകേണ്ടിവന്ന വില സ്വന്തം ജീവനും. 1994 ജൂലൈ  ഒന്നാം തീയതി, ഫുട്ബോൾ ചരിത്രത്തിലെ കറുത്ത ദിവസങ്ങളിൽ ഒന്ന് അമേരിക്കയിലെ ബാറിൽ ഫുട്ബോൾ ആരാധകരിൽ ഒരുവൻ എസ്കോബാറിനെ ലക്ഷ്യമാക്കി വെടിയുണ്ടകൾ പായിക്കുമ്പോൾ ഗോൾ ഗോൾ എന്ന് അട്ടഹസിക്കുന്നുണ്ടായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ ജീവൻ നഷ്ടപ്പെട്ട എസ്കോബാറിനെ ലോകം കാല്പന്തുകളിയിലെ ജന്റിൽ മാൻ എന്ന് വിശേഷിപ്പിക്കുന്നു. ആരാധകരുടെ ഇതുപോലെയുള്ള  പെരുമാറ്റങ്ങളിൽ   കുപ്രശസ്തരാണ് ഇംഗ്ലണ്ടുകാരും. അവരെക്കുറിച്ചു പിന്നീട് പറയാം.

ലോകകപ്പ് ഫുട്ബോളിലെ കാണികൾ ഇങ്ങനെയൊക്കെ എങ്കിലും പഞ്ചായത്തു ഗ്രൗണ്ടിലും സ്ഥിരം കാണികൾ ഇങ്ങനെ ഒന്നും ആയിരുന്നില്ല, ഫുട്ബോളിനെ ആജീവനാന്ത കാലം സ്നേഹിച്ച കളിപ്രേമികൾ, അവരിൽ  പ്രധാനികളാണ് നമ്മളെ വേർപിരിഞ്ഞുപോയ ദാമോദരൻ പിള്ള അമ്മാവൻ , പ്രമോദനന്റെ അച്ഛൻ നാണു സർ , ജയകുമാരണ്ണന്റെയും ശ്യാംമണ്ണന്റെയും അച്ഛൻ , കുറ്റിപ്പുറത്തുനിന്നും ചെല്ലപ്പൻ, തങ്കപ്പൻ പിള്ള അമ്മാവൻ , സീമ എന്നറിയപ്പെട്ടിരുന്ന അമ്മാവൻ. വിശ്വനാഥൻ പിള്ളഅമ്മാവനും , ബീമാ മുതലാളിയും ഒക്കെ ഇപ്പോഴും പന്തുകളിയുണ്ടെങ്കിൽ കുറച്ചുനേരമെങ്കിലും ഗ്രൗണ്ടിന്റെ അരഭിത്തിയിൽ വന്നിരിക്കും. കളി കണ്ടിട്ട് തിരിച്ചു പോകും ഇവരൊക്കെ എത്ര തലമുറയുടെ കളി കണ്ടിരിക്കുന്നു. ഓരോകളിക്കാരെ കുറിച്ചും വളരെ വ്യക്തമായ അഭിപ്രായങ്ങൾ തരുവാനും അവർക്കൊക്കെ കഴിഞ്ഞിരുന്നു. പക്ഷെ ഒരിക്കലും ആരെയും വിമർശിച്ചു കണ്ടിട്ടില്ല, അ കൊച്ചുമക്കളാവാൻ പ്രായമുള്ളവരെ മുന്നോട്ടുപോകാൻ പ്രോത്സാപ്പിച്ചതിൽ ഇവരുടെ ഭാഗം വളരെ വലുതാണ്. അവരുടെ വൈകുന്നേരങ്ങൾ നിലക്കാതെ ഉരുളുന്ന ഫുട്ബോളിന്റെ പുറകിലും.

2006 ലെ ഫുട്ബോൾ ടൂർണമെന്റിന്റെ പേര് സൂപ്പർ സോക്കർ , 1998 ലെ സംസ്ഥാന തല ഹാൻഡ്ബാൾ ചാമ്പ്യൻ ഷിപ്പിനു മുമ്പ് കെ ആർ സി നടത്തിവന്നിരുന്ന ഫുട്ബോൾ ടൂർണമെന്റിന്റെപേര്കടമെടുത്തു . ഇപ്പോൾ ഫ്രീകിക്ക് എന്നപേരിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. പഴയ പെരുമാറ്റിയതിന്റെ കാരണം വ്യക്തമല്ല. ഞായറാഴ്ച തുടങ്ങി ഞായറാഴ്ച അവസാനിക്കുന്നവിധം സമയം ക്രമീകരിച്ചു. മത്സരം തുടങ്ങി ആദ്യ പാദ മത്സരങ്ങൾ എല്ലാം സംഘാടകരുടെ നിയമപ്രകാരം നടന്നു. ഓരോ കളികളും അതി വാശിയേറിയവ, ജീവന്മരണപോരാട്ടങ്ങൾ. ഓരോ ദിവസംകഴിയുംതോറും കാണികളുടെ എണ്ണവും കൂടിവന്നു. ഇടക്ക് ഒരാൾ 19 വ്യാജ സർട്ടിഫിക്കറ്റ് കാട്ടി കളിക്കാൻ ഇറങ്ങി, കാളികാണുവാൻ വന്നവരിൽ ആർക്കോ കക്ഷിയെ പരിചയം ഉണ്ടായിരുന്നു പോലും, ചോദ്യം ചെയ്യലായി  ഉന്തും തള്ളുമായി , അങ്ങനെ 19 വയസെന്ന നിയമം എടുത്തുകളഞ്ഞു. കുട്ടികൾക്കായി തുടങ്ങിയ ടൂർണമെന്റ് വലിയവരിലേക്കു ചെന്ന് നിൽക്കുന്ന അവസ്ഥ. ഫുട്ബോളിന്  ഇത്രയുമധികം വികാരം ഉണർത്തുവാൻ കഴിയുമെന്ന് അടുത്തറിഞ്ഞ ദിവസങ്ങൾ. മറ്റുള്ള ടീമുകൾ പ്രായം കൂടിയ കളിക്കാരെ ഇറക്കുമ്പോഴും കെ ആർ സി പുതുമുഖങ്ങൾക്കു അവസരം നൽകി.  ആദ്യ രണ്ടുകളിയിലും ആധികാരികമായി കളിച്ചവർ ഫൈനലിൽഎത്തി , കൗമാരക്കാരായ അവരുടെ ആവേശം അണപൊട്ടിയൊഴുകി. ഓരോ കളിയും സ്പോൺസർ ചെയ്യാൻ സുഹൃത്തുക്കളും സ്ഥാപനങ്ങളും ഞങ്ങളെ തേടിയെത്തി. സെമിഫൈനൽ മുതൽ വരുന്ന ടീമുകൾക്ക് ചെറിയ ഒരുതുക ട്രാവൽ അലവൻസ് ആയി നൽകിത്തുടങ്ങി. ഇവിടെ കളിനടക്കുന്ന വിവരവും ചെറിയ വിഷയങ്ങൾ നടന്നകാര്യവും ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ ആരോ അറിയിച്ചു. പോലീസ് വന്നു കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ കളിനടക്കുമ്പോൾ അവിടെ ഒരു ജീപ്പ് പോലീസ്‌കാരും വന്നിരുന്നു.


 ഫൈനലിൽ കിങ്‌സ് സ്റ്റാർ വടക്കുംതലയും, കെ ആർ സിയും. നിനച്ചിരിക്കാതെ ക്ലബ്ബിലെ മുതിർന്നവർ  കഠിനമായ തീരുമാനം എടുത്തു.  കിങ്‌സ് വളരെ സീനിയർസ് ആയ കളിക്കാരെയാണ് ഇറക്കുന്നത്, നമ്മളും കളി പരിചയമുള്ള ടീമിനെ ഇറക്കണം. അതുകൊണ്ട് ഉദ്ദേശിച്ചതെന്നതെന്നും കേട്ടിരുന്ന കൗമാരക്കാരുടെ കണ്ണിലെ നിരാശ എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. ഞാനും നിസ്സഹായനായി. പറഞ്ഞതുപോലെ കിങ്‌സ് സ്റ്റാർ എവിടെനിന്നൊക്കെയോ കുറെ ഇറക്കുമതി കളിക്കാരെ ഇറക്കി, വര്ഷങ്ങള്ക്കു മുമ്പ് ഗ്ലാസ്‌കോ തെൻകുംഭാഗത്തിനു വണ്ടികളിച്ചിരുന്ന 40 വയസിനു മുകളിൽ പ്രായമുള്ള പേരറിയാത്ത ഒരു ചേട്ടൻ ആയിരുന്നു അവരുടെ പ്രതിരോധത്തിന്റെ ചുക്കാൻ പിടിച്ചത്. കെ ആർ സി കൂട്ടത്തിലെ നല്ല ഒരുകൂട്ടം കളിക്കാരെയും തെരഞ്ഞു പിടിച്ചു ഇറക്കി. കെ ആർ സിയുടെ മുൻനിരക്കാരുടെ ഓരോ നീക്കങ്ങളും ആ പരിചയ സമ്പത്തിനു മുന്നിൽ അവസാനിച്ചു. വാശിയേറിയ മത്സരത്തിൽ രണ്ടു ടീമും ഒപ്പത്തിനൊപ്പം നിന്നു ഓരോഗോൾ വീതം നേടി, എക്സ്ട്രാ ടൈമിലേക്ക്‌ കളി നീണ്ടു. ഗ്രൗണ്ട് നിറഞ്ഞു നിന്ന കാണികളെ സാക്ഷിയാക്കി  പെനാൽറ്റി ഷൂട്ട് ഔട്ടിൽ കിങ്സ്റ്റാർ കപ്പ് നേടി. ട്രോഫി സമ്മാനിക്കാനായി വിശിഷ്ടഥിതികളെ ക്ഷെണിച്ചിരുന്നില്ലെങ്കിലും സ്ഥലം എസ് ഐ അവിടെ സന്നിദ്ധനായിരുന്നു. സുരക്ഷാപരമായ ചെറിയ വിഷയങ്ങൾ ഉണ്ടായെങ്കിലും ഫുട്ബോളിൽ മൈനാഗപ്പള്ളിക്കാരുടെ ആവേശം മനസ്സിലാക്കിയ അദ്ദേഹം ഫുട്ബോൾ പ്രേമികളെ  വളരെ പ്രോത്സാപ്പിക്കുന്ന രീതിയിൽ ചെറിയ സംഭാഷണവും നടത്തി.


പ്രാദേശികമായി കെ ആർ സി നടത്തിയ ടൂർണമെന്റ് കുന്നത്തൂരിനെ തന്നെ വലിയ ഫുട്ബോൾ ആവേശത്തിലേക്കു എത്തിച്ചു എന്നുവേണം പറയുവാൻ . പഞ്ചായത്തു മേളകൾ തിരികെ വന്നു , മുംബയിൽ അക്ബർ ട്രാവെൽസ് ഉൾപ്പെടെയുള്ളവർ മൈനാഗപ്പള്ളിയിലെത്തി, തിരുവനന്തപുരത്തുനിന്നും പൂന്തിറയിലുള്ളവരും,   പ്രതിഭ ഉള്ളൂരും , പത്തനാപുരത്തെ ടീമുകളും പത്തനംതിട്ടയിലെയും ആലപ്പുഴയിലെയും തൊടുപുഴയിലെയും ടീമുകളും കടൽ കടന്നുവന്ന ആഫ്രിക്കക്കാരും പഞ്ചായത്തു ഗ്രൗണ്ടിൽ മാറ്റുരച്ചു. 2006 ൽ മത്സരിച്ച ഒട്ടുമിക്ക ടീമുകളും ഫുട്ബോൾ ടൂർണമെന്റ് നടത്തി. 2007 ൽ  ചെറിയ വിഷമത്തോടെ ഞാൻ മറുനാട്ടിലേക്കു വണ്ടികയറി, ഇന്നും ആയാത്ര തുടരുന്നു. അപ്പോഴേക്കും ഫുട്ബോൾ ആവേശം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്നു. കെ ആർ സിക്കും വളരെ     2013 കാലഘട്ടത്തിലെ ഒരു അവധിസമയം  ശാസ്താംകോട്ട കോളേജ് ഗ്രൗണ്ടിൽ ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നുവെന്നറിഞ്ഞു കാളികാണുവാൻ പോയി. റഫറി ചെയ്യുന്നത് ഗ്രൗണ്ടിൽ കളിക്കുവാൻ വന്നിരുന്ന ദിനേശ്, അന്നാണ്  ദിനേശ് റഫറി ചെയ്യുവാനുള്ള സർട്ടിഫിക്കേഷൻ എടുത്ത വിവരം അറിയുന്നത്. കളി കഴിഞ്ഞു തിരിച്ചു പോരുവാൻ നേരം സുപരിചിത മുഖമുള്ള ഒരു ചേട്ടൻ വന്നു ചോദിക്കുന്നു, അറിയുമോ. മുഖപരിചയം ഉള്ളവരോട് എങ്ങനെ അറിയില്ല എന്ന് പറയും. 2006  ൽ നിങ്ങൾ നടത്തിയ ടൂർണമെൻറിൽ കിംഗ് ഇലവനെ ഇറക്കിയത് കക്ഷിആയിരുന്നുവെന്നു., അന്ന് നിങ്ങൾ കുറച്ചു കുട്ടികളുമായെല്ലേ വീട്ടിൽ തിരക്കിവന്നത്‌, എന്തായാലും അന്നത്തെ ഫുട്ബോൾ ആരവം ഇപ്പോൾ ഇവിടെയും, നന്ദി പ്രകടനമൊക്കെ ആയി പിരിഞ്ഞെങ്കിലും പേരറിയാത്ത ആ സുഹൃത് തിരിച്ചറിഞ്ഞ നിമിഷം എന്നും ഓർത്തുവെക്കുന്ന സ്വകാര്യ സന്തോഷവും.


ടൂർണമെന്റിന്കെ ശേഷം  ആർ സിക്ക് വേണ്ടി കളിച്ച കൗമാരക്കാർക്കുവേണ്ടി കൊല്ലത്തുനിന്നും പരിശീലകപരിശീലകർ വന്നു  പരിശീലനകളരി സംഘടിപ്പിച്ചു , അവർ തുടർച്ചയായി 5 വർഷത്തോളം  പഞ്ചായത്തുമേളയിൽ ചാമ്പ്യൻ മാർ ആയി. മറ്റു തലങ്ങളിലും നല്ല കളിമികവ് കാഴ്ചവെച്ചു. അവരിൽ ഏഴെട്ടുപേർ ഇന്ന്  ഇന്ത്യൻ സേനാവിഭാഗത്തിൽജോലിചെയ്യുന്നു. ചില വൈകുന്നേരങ്ങളിൽ അവർവാട്ട്സ്ആപ്പ് കൂട്ടായ്മയിൽ ഒത്തുകൂടും, പഴകിയ വീഞ്ഞുപോലെ വീര്യം കൂടിയ ഓർമ്മകൾ അയവിറക്കും, വരും തലമുറയിൽ സ്വപ്‌നങ്ങൾ കാണും. ഭൂതകാല സ്മരണകൾ അതിജീവനത്തിന്റേതാണെങ്കിൽ വർത്തമാനകാലഘട്ടം അത്ര ശോഭനമല്ല. ക്യാപ്റ്റൻ സിനിമയിൽ സത്യൻ പറഞ്ഞ ഒരു ഡയലോഗ് കടമെടുക്കുകയാണെങ്കിൽ ഉള്ളിൽ തീയുള്ള കളിക്കാരെ കൊണ്ടേ കളിക്കാനും വിജയിക്കാനുമാകു. തങ്ങളുടെ ഫുട്ബോൾ ആവേശം വരുന്ന തലമുറക്കു പകർന്നു നൽകാനായി കെ ആർ സിയും പഞ്ചായത്തു ഗ്രൗണ്ടും  കാത്തിരിക്കുന്നു. കേരളഫുട്ബോളിനും ഫുട്ബോളിനും ഒരു കളിക്കാരനെ സംഭാവന നൽകണമെന്ന സ്വപ്നം ഇന്നും ബാക്കി.

ഇതൊക്കെ എങ്കിലും നാട്ടിൽനിന്നും അവസാനമായി കേട്ടത് വരുന്നദിവസങ്ങളിൽ നടക്കുവാൻപോകുന്ന മണ്ണൂർക്കാവ് ദേവി കലാകായിക വേദി സംഘടിപ്പിക്കുന്ന  ടൂര്ണമെന്റിനെക്കുറിച്ചാണ്‌. അതൊരു വലിയ വിജയം ആവട്ടെ, ഓർമകളിൽ നിലനിൽക്കുന്ന മണ്ണൂർക്കാവിന്റെ വിവൺ ആർസിയോളം വളരുവാൻ അവർക്കും ആകട്ടെ.

കടപ്പാട് : ശ്യാം മഠത്തിൽ ( പലതും ഓര്മിപ്പിച്ചതിനു ).


Thursday, June 7, 2018

ഒരു കഥ സൊല്ലട്ടുമാ.... ഫുട്ബോൾ വസന്തത്തിന്റെ കഥ. (പാർട്ട് 1 )

എല്ലാ കണ്ണുകളും കാതുകളും ഒരു പന്തിനു പുറകേ പോകുവാൻ ഇനി ദിവസങ്ങൾ മാത്രം. കായികവിനോദത്തിനപ്പുറം ഫുട്ബോളിന് രാഷ്ട്രീയ മാനങ്ങൾ കൂടിയുണ്ട്,   1942 , 1946 ലും രണ്ടാംലോക മഹായുദ്ധം കാരണം ഒഴിവാക്കപ്പെട്ട രണ്ടു ലോകകപ്പുകൾ , ഒരു വലിയ തിരിച്ചു വരവിലൂടെ  1950 ൽ ചേരിതിരിഞ്ഞു നിന്ന എല്ലാ രാജ്യങ്ങളെയും ഒരേ വേദിയിൽ കൊണ്ടുവരുവാനും ലോകകപ്പ്ഫുട്ബോളിനായി. 1930 ലെ ആദ്യചാമ്പ്യന്മാർ Uruguay  രാഷ്ട്രീയ കാരണങ്ങളാൽ 1942 നു മുമ്പുള്ള രണ്ടു ലോകകപ്പ് വിട്ടു നിന്നതിനു ശേഷം തിരിച്ചുവന്നു ആതിഥേയരായ ബ്രസീലിനെ കീഴടക്കികിരീടം നേടിയത് ചരിത്രം. അതിനു ശേഷം 2010ൽ ദക്ഷിണാഫ്രിക്കയിൽ  ഫോർലാനും കൂട്ടരും  Uruguay സെമിഫൈനലിൽ എത്തിച്ചാണ് അവരുടെ സമീപകാലത്തെ പറയത്തക്ക വേൾഡ് കപ്പ് നേട്ടം. വർത്തമാനകാലഘട്ടത്തിൽ ഫുട്ബോൾ രാഷ്ട്രീയ ആയുധമായതിന്റെ അവസാനത്തെ ഉദാഹരണമാണ്  ജറുസലേമിൽ  നടക്കേണ്ടിയിരുന്ന അർജന്റീന ഇസ്രായേൽ മത്സരവും രാഷ്ട്രീയ സമ്മർദ്ദത്താൽ ഉപേക്ഷിക്കപ്പെട്ടത് . ഇതൊക്കെ ലോക കാര്യങ്ങളെങ്കിലും മൈനാഗപ്പള്ളിയിലും ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഫുട്ബോൾ വസന്തം തിരികെ കൊണ്ടുവന്നതിൽ ഒരുകൂട്ടം ചെറുപ്പക്കാരുടെ പ്രയത്നം ഉണ്ട്. ജീവിതത്തിൽ മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്നും.

ഇതൊക്കെ ലോക കാര്യങ്ങൾ , നമുക്ക് മൈനാഗപ്പള്ളിയിലേക്കു തിരികെ വരാം ,  2005 - 2006 കാലഘട്ടം, 1998 ഷാർജ കപ്പിന് ശേഷം കേരളമാകെ ക്രിക്കറ്റ് ജ്വരംപടർന്നു പന്തലിച്ചു നിൽക്കുന്നു. ഓരോ വൈകുന്നേരങ്ങളിലും മൂന്നു ക്ലബ്ബ്കൾ ( റെയിൻബോ , സെഞ്ചുറി , കെ ആർ സി )  സമയക്രമം വെച്ച് ഫുട്ബോൾകളിച്ച പഞ്ചായത്തു ഗ്രൗണ്ടിൽ എണ്ണിപറക്കി 14 പേരെ കണ്ടെത്തി കളിക്കുവാൻ കിട്ടാത്തകാലം, (വീണ്ടും അത്തരം ഒരു വരൾച്ച ഗ്രൗണ്ടിൽ അനുഭവപ്പെടുന്നുവെന്നത് വേദനയോടെ പറയുവാൻ കഴിയു. ഫുട്ബോൾ ചരിത്രംപേറുന്ന പഞ്ചായത്തു ഗ്രൗണ്ട് പന്തുരുളുവാൻ കൊതിച്ചു കിടക്കുന്ന കാഴ്ച ഹൃദയഭേദകമാണ്.)  സർക്കാർ നടത്തുന്ന പഞ്ചായത്തുമേള പോലും നിന്നുനിൽക്കുന്ന വർഷങ്ങൾ, അവിടേക്കാണ് ഒരു കൂട്ടം കൗമാരക്കാർക്കായി ഒരു പന്ത് വാങ്ങിക്കൊടുക്കാൻ ശ്യാംസാറിനോട് പറയുന്നത്. അന്ന് പന്തിനു വില 450 രൂപ , 200 രൂപ  സർ തന്നു, ബാക്കി ഞങ്ങൾ രണ്ടുമൂന്നുപേർ ചേർന്ന് കണ്ടെത്തി, കരുനാഗപ്പള്ളി സിദ്ദിക്ക് ഇക്കയുടെ കടയിൽ പോയി ( നാഷണൽ ബുക്ക്സ് ) കെ ആർ സിക്ക് വേണ്ടി ഒരു പന്ത് വേണമെന്ന് പറഞ്ഞപ്പോൾ 50 രൂപ ഡിസ്‌കൗണ്ട് ഇക്കയും തന്നു.

കാറ്റുനിറച്ച പന്തുമായി ഗ്രൗണ്ടിലേക്ക് വന്നിറങ്ങിയപ്പോൾ  അവിടെ കൂടിയ കൗമാരക്കാരുടെ ആവേശം അത്ഭുതപ്പെടുത്തുന്നതായിരുന്നു. പിന്നീടുള്ള എല്ലാ വൈകുന്നേരങ്ങളിലും അവർ അവിടെ ഒത്തുകൂടി, ഫുട്ബോൾ ആവേശം എല്ലാകാലവും കൊണ്ടുനന്ന ജയരാജ് അണ്ണനും കൂട്ടരും കൂടെആയപ്പോൾ ഗ്രൗണ്ട് നിറഞ്ഞു. കൊല്ലത്തുനിന്ന് ക്ലാസ്സുകഴിഞ്ഞു പരമാവധി നേര്ത്ത എത്തുവാൻ ഞാനും ശ്രമിച്ചു. അവരുടെ കൂട്ടത്തിൽ മികച്ചകളിക്കാരുണ്ടായി. ആവേശം അണപൊട്ടിയൊഴുകിയ ഒരുദിവസത്തെ കളികഴിഞ്ഞുള്ള സന്ധ്യാനേരം അവർ തന്നെ ചോദിച്ചു നമുക്ക് 19 വയസ്സിൽ താഴെയുള്ളവരുടെ  ഒരു പ്രാദേശിക ടൂർണമെന്റ് നടത്തിയാലോ .നമുക്ക് ശ്യാം സാറിനോട് ചോദിക്കാം, ടൂർണമെന്റ് നല്ല ആശയം ആണ്, ഇപ്പോഴുത്തെ അവസ്ഥയിൽ ടീമുകൾ ആണ് ബുദ്ധിമുട്ടു.  ഇന്നത്തെ പോലെ ഇന്റർനെറ്റ് ഉള്ള സമയം അല്ലല്ലോ, മൊബൈലും പ്രചാരം ആയിട്ടില്ല , സാധാരണ കെ ആർ സി ടൂർണമെന്റ് നടത്തുമ്പോൾ ട്രാവൽ അലവൻസ് കൊടുക്കും, ഇത് ആദ്യത്തെ തവണ ആയതു കൊണ്ട് അതും വേണ്ട , വർഷങ്ങൾക്കു മുമ്പ് കെ ആർ സി ക്കാർകളിച്ചു നേടിയ ഒരു ട്രോഫിയും സംഘടിപ്പിച്ചു ഒന്നാം സമ്മാനം 2000 രൂപ കെ ആർ സിയുടെ സ്ഥാപകരിൽ ഒരാളായ  പഴയ ക്ലബ് സെക്രട്ടറി രാജണ്ണന്റെ അച്ഛന്റെ പേരിൽ സ്പോൺസർ ചെയ്യിച്ചു. രണ്ടാം സമ്മാനം കേബിൾ  പ്രതീപ് അണ്ണന്റെ കയ്യി നിന്നും പിടിച്ചു വാങ്ങി. നോട്ടീസിന്റെ പരസ്യം പണ്ട് ജേഴ്‌സി സ്പോൺസർ ചെയ്ത ഉല്ലാസും നൽകി. വർഷങ്ങൾക്കു മുമ്പ് കൈമാറിയ ദ്രവിച്ചുതുടങ്ങിയ ജേഴ്സി ശ്യാംസർ അവർക്കു നൽകാനായി നൽകി. വീട്ടിൽ കൊണ്ടുപോയി കഴുകിയിടാൻ കിരണിനെ ഏൽപ്പിച്ചു. അന്ന് ഇന്നത്തെപോലെ കമ്പി പോസ്റ്റും ഇല്ല , പഴയ മെമ്പർ അരവിന്ദാക്ഷൻ പിള്ള ചേട്ടന്റെ വീട്ടിൽ നിന്നും അടക്കാമരംമുറിച്ചു പോസ്ടിടാനുള്ള വ്യവസ്ഥയും ആയി, ടൂർണമെന്റിന്റെ വ്യവസ്ഥകൾ ആയെങ്കിലും ടീമുകൾ തികയുന്നില്ല.

മൈനാഗപ്പള്ളിയിൽ നിന്ന് കെ ആർ സി , അപ്പു ,  സെഞ്ചറി ഇനിയും ടീമുകൾ വേണം. കല്ലേലി ബ്യൂട്ടിയിൽ   ചോദിച്ചപ്പോൾ അവിടെയും ഇപ്പോൾ കളിയില്ല, എന്നാലും അവർ ടീമിനെ ഇറക്കാം എന്ന് പറഞ്ഞു. തേവലക്കര വടക്കുംതലയിൽ ഒരു ഒരു ചേട്ടന്റെ (പേര് ഓർമയില്ല )  വീട്ടിൽപോയി കാര്യം പറഞ്ഞു, കക്ഷിയും ടീമിനെ ഇറക്കാം എന്ന് പറഞ്ഞു. അവിടെനിന്നും കിംഗ് സ്റ്റാർ വടക്കുംതല ടീം വന്നു . വടക്കൻ മൈനാഗപ്പള്ളി പാട്ടുപുരക്കൽ ക്ഷേത്ര ഗ്രൗണ്ടിൽ കളിക്കുന്ന സർഗ്ഗചേതനയിലും ശ്യാംമുമായി  പോയി,  അവിടെയും കളിയില്ല  ഇല്ല, എന്നാലും ഇറങ്ങും എന്ന് പറഞ്ഞു. അവിടെ നിന്ന് സർഗ്ഗചേദന ഇറങ്ങി . കൂടെ സാംസ്‌കാരിക വേദി യും , കോവൂരുനിന്നു അപ്പുവിനോടൊപ്പം സാംസ്‌കാരിക വേദിയും കൂടെ ആയപ്പോൾ കോളം നിറഞ്ഞു. ഒരു ദേശത്തിന്റെ മത്സരം.മത്സരത്തിന്റെ ഫിക്സർ ആയി, . അണ്ടർ 19 എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ നോട്ടീസിൽ വെച്ചു. വൈകുന്നേരത്തെ കളികഴിഞ്ഞു പലയിടങ്ങളിലും രാത്രിയിൽ നോട്ടീസ് ഒട്ടിക്കാൻ പോയി, ഒന്നുരണ്ടു ബാനർ പ്രമോദണ്ണൻ  എഴുതിതന്നു. അതും ജംഗ്ഷനിൽ വെച്ചു. ഉറങ്ങിക്കിടന്ന ഫുട്ബോൾ ആവേശം ഉണർന്നുവരുന്നത് ആസ്വദിക്കാൻ കഴിയുന്നുണ്ടായിരുന്നു

K.R.C Mynagappally
Appu Kovoor
Century , Mynagappally
Sargachedana, North Mynagappally
Samskarika Vedi, North Mynagappally
Beauty , Kallelibhagam
Deshabhimaani , Kovoor
King Star , Vadakkumthala.

(തുടരും... )

Monday, June 4, 2018

കാൽപന്തുകളിയുടെ ലോകവും ക്യാപ്റ്റനും

മലയാളിക്കും മൈനാഗപ്പള്ളിക്കാർക്കും ഫുട്ബോൾ എന്നും ആവേശമാണ്. കാൽപ്പന്തു പരിചയപ്പെടുന്നത് കുഞ്ഞുന്നാളിൽ തെക്കേ വീട്ടിലെ ഒഴിഞ്ഞുകിടക്കുന്ന വസ്തുവിൽ ഉണ്ണിയേട്ടനും കൂട്ടരും കെട്ടുപന്തിൽ കളിക്കുന്നത്  കണ്ടാണ് , ആകാലത്തു ഇന്നത്തെ മൈനാഗപ്പള്ളി പഞ്ചായത്തു ഗ്രൗണ്ട് നെല്ലുവിളയുന്ന കരപ്പാടവും. അന്ന് കളിക്കാൻ വരുന്നവരിൽ പ്രമുഖർ രാജേന്ദ്രണ്ണൻ  , ജയകുമാറണ്ണൻ  , ശ്യാം സാറും , അനിലണ്ണൻ , സജിയണ്ണൻ , അശോകൻ സർ ( സജിയണ്ണൻ നമ്മളെ വിട്ടുപോയി)  താളവട്ടം അനിലണ്ണൻ .. .അങ്ങനെ എത്ര പേർ . ഇതിൽ  പലരും ഇപ്പോൾ അന്പതിനോട് അടുക്കുന്നുണ്ടാവും അന്നൊക്ക അവരുടെ  ഇടയിൽ പറഞ്ഞുകേട്ട മിന്നും താരങ്ങളായിരുന്നു സത്യനും പാപ്പച്ചനും വിജയനും ഷെറഫ്അലിയും അഞ്ചേരിയുമൊക്കെ. അതിൽ സത്യന്റെ കഥ സിനിമ ആയി , കാണുവാൻ കഴിഞ്ഞത് കഴിഞ്ഞ ദിവസവും.ഒരുകാലത്തു സന്തോഷ് ട്രോഫി ഇന്ത്യൻ ഫുട്ബോളിൽ എത്ര വിലപ്പെട്ടതായിരുന്നുവെന്നും ഓരോ സംസ്ഥാനങ്ങളും എത്രത്തോളം സന്തോഷ് ട്രോഫിക്ക് വേണ്ടി മത്സരിവെന്നും രാഷ്ട്രീയ നേതാക്കൾ പോലും ഫുട്ബോളിൻറെ ആവേശം ഉൾക്കൊണ്ടതിന്റെ സാക്ഷ്യ പത്രമാണ് ക്യാപ്റ്റൻ. 

80 കളികളിലധികം ഇന്ത്യക്കുവേണ്ടി ബൂട്ട് കെട്ടുകയും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായി പല വിജയങ്ങളും നേടിയെടുക്കുകയും ചെയ്ത സത്യന്റെ കഥ കഴിഞ്ഞ കാലം വരെയുള്ള ഇന്ത്യൻ ഫുട്ബോളിന്റെ മുഖമാണ് തുറന്നുകാട്ടുന്നത്. ഫുട്ബോളിൽ എല്ലാകാലത്തും അറിയപ്പെടുന്നവർ മുനിരക്കാരാണ്‌ , അവരുടെ പിന്നിൽ നിന്ന് മുനിരയിലുള്ളവർക്കായി പന്തുകളെത്തിക്കുകയും അതിലുപരി എതിർ ടീമിന്റെ മുന്നേറ്റത്തിന്റെ മുനയൊടിക്കുകയും ചെയ്യുന്ന വളരെ കുറച്ചുപേരെ മാത്രമേ ചരിത്രം രേഖപ്പെടുത്താറുള്ളു.സത്യൻ കളിയിൽ മാത്രമായിരുന്നില്ല ഡിഫൻഡർ, ജീവിതത്തിൽ മുഴുവൻ സമയ ഡിഫെൻഡറായിരുന്ന സത്യൻ ഇനി ഒരിക്കലും കളിക്കുവാൻ കഴിയില്ലെന്ന് മനസ്സിലാക്കുകയും തന്റെ എല്ലാമായിരുന്നു ഇടതുകാൽ തന്നിൽനിന്നും വിഛേദിക്കപ്പെടേണ്ടി വരുകയും ചെയ്യുമെന്ന് മനസിലാക്കിയപ്പോൾ ജീവിതം അവസാനിപ്പിക്കുന്നു. ഈ വർഷത്തെ (2018 )  സന്തോഷ് ട്രോഫി നേടിയത് കേരളമാണ്, അവരിൽ എത്രപേരെ നമ്മൾ അറിയുന്നു. പരിമിതമായ സൗകര്യങ്ങൾക്കിടയിലും ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റിലെ കിരീടം നേടിയവരെ സർക്കാരും വേണ്ടപോലെ പരിഗണിച്ചതായി ഓർക്കുന്നില്ല. സത്യൻ ഭൂതകാല ഫുട്ബോളിന്റെ മറക്കാത്ത ഓർമ്മയാണ്, ക്യാപ്റ്റൻ ചരിത്രത്തിന്റെ രേഖപ്പെടുത്തലും, ചരിത്രം അവർത്തിക്കപ്പെടാതിരിക്കട്ടെ, താമസിയാതെ ലോകം ഒരു പന്തിനു പുറകിൽ ഓടുവാൻ തുടങ്ങും, അപ്പോൾ നമ്മുടെ താരങ്ങളെയും നമുക്ക് മറക്കാതിരിക്കാം, അവർക്കുവേണ്ട പിന്തുണ നൽകാം..

 ഇന്റർനെറ്റിലാണ് സിനിമ കണ്ടതെങ്കിലും സിനിമയുടെ DVD വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഇന്ത്യ എന്നെങ്കിലുംവേൾഡ് കപ്പിൽ  യോഗ്യത നേടുകയോ വേൾഡ് കപ്പ് നേടുകയോ ചെയ്താൽ ഫുട്ബോളിനോട് വിടപയേണ്ടിവന്ന നേരം ജീവിതത്തോട് തന്നെ വിടപറഞ്ഞ ഒരു ക്യാപ്റ്റന്റെ ( വി പി സത്യന്റെ) നാടാണ് കേരളമെന്നു  നമ്മൾ മലയാളികൾ അഭിമാത്തോടെ തന്നെ പറയണം. 

Saturday, June 2, 2018

ഫേസ് ബുക്ക് ഫ്രണ്ട്‌സ്



കഴിഞ്ഞ കുറച്ചു ദിവസമായി പലരുമായും ചർച്ചചെയ്യുന്ന വിഷയമാണ് ഫേസ്ബുക് ഫ്രണ്ട്‌സ് ന്റെ എണ്ണത്തെ കുറിച്ച . 2004  കാലഘട്ടത്തിൽ ഗ്രൂപ്പ് മെയിൽഇൽ കൂടിയാണ് എന്റെ കാലഘട്ടത്തിലെ ആളുകൾ സോഷ്യൽ മീഡിയയായിലേക്കു കാലുവെക്കുന്നതു. അതിനു ശേഷം യാഹൂ ഗ്രൂപ്സും ഓർകുട്ടും ഫേസ്ബുക്കും ട്വിറ്റെർ whatsaap യാമർ ടെലിഗ്രാം അങ്ങനെ എന്തെല്ലാം കടന്നുവന്നു. അതിൽ മലയാളികളുടെ ഇടയിൽ ഏറ്റവുകൂടുതൽ ജനപ്രിയമായതു ഫേസ്ബുക് whats aap ആണല്ലോ. ഞാൻ ഫേസ്ബുക്കിൽ ചേരുന്നത് 2010 ഇൽ  ആണെന്ന് തോന്നുന്നു. അതിനു മുമ്പ് വരെ ഓർക്കുട്ട് യുഗവും

നമുക്ക് പലർക്കും പല ഫേസ്ബുക് അക്കൗണ്ടും ഉണ്ടാകും, ഉദാഹരണത്തിന് കെ ആർ സി ക്ലബ്ബിനായി ഉണ്ടാക്കിയ അക്കൗണ്ട് , മണ്ണൂർക്കാവ്‌ ക്ഷേത്രത്തിന്റെ അക്കൗണ്ട് പേജ് അതുപോലെ രാഷ്ട്രീയപരമായിട്ടുള്ള ചില് പേജുകളിൽ അക്സസ്സ് അങ്ങനെ പലർക്കും പലതാവാം ഇന്റെരെസ്റ്റ്.. ഇതൊക്കെ ആണെങ്കിലും പേർസണൽ പ്രൊഫൈൽ ആണല്ലോ എല്ലാവരും സൂക്ഷമായി കൈകാര്യം ചെയ്യുന്നത്.  അങ്ങനെയുള്ളടുത്തെക്ക് വ്യക്തിപരമായി അടുത്തറിയാത്തവരെ കൂട്ടുന്നത് വലിയ റിസ്ക് ഉണ്ടാക്കും എന്നാണ് എന്റെ പക്ഷം. ഇടയ്ക്കിടയ്ക്ക് കിട്ടുന്ന ബ്ലോക്ക് റിപോർട്ടുകൾ ചെറിയ അനുഭവം. ഒരുപക്ഷെ രാഷ്ട്രീയമായി ഞാൻ കുറിക്കുന്നത് താല്പര്യം ഇല്ലാത്തവർ ചെയ്യുന്ന റിപ്പോർട്ട് ആവാം അതിനു കാരണം. എന്റെ ആശയത്തോട് അവർ യോജിക്കുന്നില്ല അല്ലെങ്കിൽ അവർ റിപ്പോർട്ട് ചെയ്യുന്നു എന്നവിഷയത്തിനപ്പുറം എന്നാൽ അതിനു എന്ത് ചെയ്യാൻ പറ്റും എന്നാണ് ഞാൻ ചിന്തിക്കാറ് , ഒരു അക്കൗണ്ട് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ റിക്കവർ ചെയ്യണമെങ്കിൽ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള 5 പേരെ ഐഡന്റിഫൈ ചെയ്യുക അല്ലെങ്കിൽ അക്കൗണ്ട് ഓണർ  കഴിഞ്ഞ മൂന്നുമാസത്തിനിടയിൽ ഇട്ട ഏതെങ്കിലും 5 comments identify  ചെയ്യുക അതുമല്ലെങ്കിൽ ഫോണിൽ വരുന്ന OTP ഉപയോഗിക്കുക ഇതൊന്നും നടക്കുന്നില്ലെങ്കിൽ നിങ്ങളുടെ ID കാർഡ് അപ്‌ലോഡ് ചെയ്യുക

https://www.facebook.com/help/159096464162185

അക്കൗണ്ട് ലോക്ക് റെഗുലർ ആയി സംഭവിക്കുന്നതിനാൽ എന്നെ സംബന്ധിച്ചെടുത്തോളം ഏറ്റവും എളുപ്പ മാർഗം അടുത്തറിയാവുന്ന സുഹൃത്തുക്കളെയും പണ്ട് ഓട്ടിച്ചിട്ടുപിടിച്ച സെലിബ്രിറ്റികളെയും മാത്രം ഫ്രണ്ട്ലിസ്റ്റിൽ നിർത്തുക മറ്റുള്ളവരെ ഒഴിവാക്കുക എന്നതായിരുന്നു. അങ്ങനെയാണ് 2500 ഫ്രണ്ട്സിൽ നിന്നും 1300 ഫ്രണ്ട്സിലേക്കു എത്തുന്നത്. ഇനിയും അത് കുറഞ്ഞുകൊണ്ടേ ഇരിക്കും.. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും ചിലപ്പോൾ ചില വ്യക്തികൾ വന്നു ഇൻബോക്സിൽ റിമൂവ് ചെയ്തതിനെ കുറിച്ച് ചോദിക്കും. അപ്പോൾ അവരോടു ഈ വിവരം ഇത്ര വിശദമായി കുറിക്കാൻ പറ്റണമെന്നില്ല.

ഈ വിവരങ്ങൾ  ഒരിക്കൽ ഒരു സുഹൃത്തിനോട് സംസാരിക്കുമ്പോൾ നമ്മുടെ ഒരു അക്കൗണ്ട് പോയാൽ മറ്റൊന്ന് ഉണ്ടാക്കി കൂടെ എന്നൊരു മറുചോദ്യം വന്നു. അക്കൗണ്ട് ഉണ്ടാകാമെങ്കിലും പരമാവധി ഫ്രണ്ട്സനെ തിരിച്ചു കൊണ്ടുവരുവാൻ കഴിയുമെങ്കിലും ഇത്രയും കാലം കുറച്ച കുറിപ്പുകളും അപ്‌ലോഡ് ചെയ്ത ഫോട്ടോകളും അതിലെല്ലാം ഉപരി നമ്മളെ വായിച്ചു നമ്മളിലേക്ക് വന്ന സുഹൃത്തുക്കളുമൊക്കെ നഷ്ടമാവുകയല്ലേ...ഇതൊക്കെ ആണ് കഥ എങ്കിലും എന്നെ അടുത്തറിയാവുന്ന ആരെങ്കിലും എന്റെ ഫ്രണ്ട് ലിസ്റ്റിൽ നിന്ന് പോയിട്ടുണ്ടെങ്കിൽ ഒരു മെസ്സേജ് അല്ലെങ്കിൽ ഒരു റിക്വസ്റ്റ് അയക്കാൻ മറക്കില്ലല്ലോ... കൂടാതെ ഇത് വായിക്കുന്ന സുഹൃത്തുക്കൾ ഫേസ്ബുക് അക്കൗണ്ട് നിങ്ങള്ക്ക് സീരിയസ് ആയി ഉപയോഗിക്കുന്നതാണെകിൽ സ്വന്തം ഫ്രണ്ട്ലിസ്റ്റിലേക്കു ഒന്ന് കണ്ണോടിക്കുന്നതു നന്നായിരിക്കും.  നിയമം നിസ്‌കർഷിക്കുന്നതും അതുതന്നെ.

സവീഷ്.