Saturday, June 9, 2018

ഫുട്ബോൾ വസന്തത്തിന്റെ കഥ. (പാർട്ട് 2 )

ഫുട്ബോൾ കളിക്കാരുടെയും സംഘടകരുടെയും മാത്രമല്ല, കാണികളുടേതും ആരാധകരുടേതും കൂടിയാണ് . ഫുട്ബോളിനെ ആഘോഷിക്കുന്നതും അവർതന്നെ. ഫുട്ബോൾ കളി നിയന്ത്രിക്കാൻ റെഫറി എടുക്കുന്നതിനേക്കാൾ കൂടുതൽ അധ്വാനം കാണികളെയും ആരാധകരെയും നിയന്ത്രിക്കാൻ വേൾഡ് കപ്പ് സംഘടിപ്പിക്കുന്നിടത്തെ പോലീസ് സേന ചെയ്യേണ്ടതായി വരും. കാണികളെ കുറിച്ച് പറയുമ്പോൾ ഒരിക്കലും മറന്നുകൂടാത്ത പേരാണ് ജന്റിൽ മാൻ എന്നറിയപ്പെടുന്ന  ആന്ദ്രെസ് എസ്കോബാർ ( Andres Escobar ) , 94 ലെ ലോകകപ്പിൽ കൊളമ്പിയെ പ്രതിനിധീകരിച്ച മഹാനായ പ്രതിരോധനിരയിലെ മിന്നും താരം. കാൽപ്പന്തുകളിയിൽ എല്ലാം തകിടം മറിയാൻ ഒരു നിമിഷം മതി, ജൂൺ 22 നു  അമേരിക്കക്കെതിരെയുള്ള മത്സരത്തിൽ ജോൺ ഹർക്കസ്സിന്റെ (John Harkes ) ന്റെ നിരുപദ്രമായ ഒരു ക്രോസ്സ്‌ എസ്കോബാറിന്റെ കാലിൽ തട്ടി സ്വന്തം സ്വന്തം പോസ്റ്റിന്റെ വലകുലുക്കുന്നു. മത്സരത്തിൽ തോറ്റ കൊളംബിയ ലോകകപ്പിൽ നിന്നും പുറത്താകുന്നു. ആ സെൽഫ്ഗോളിന് എസ്കോബാർ നൽകേണ്ടിവന്ന വില സ്വന്തം ജീവനും. 1994 ജൂലൈ  ഒന്നാം തീയതി, ഫുട്ബോൾ ചരിത്രത്തിലെ കറുത്ത ദിവസങ്ങളിൽ ഒന്ന് അമേരിക്കയിലെ ബാറിൽ ഫുട്ബോൾ ആരാധകരിൽ ഒരുവൻ എസ്കോബാറിനെ ലക്ഷ്യമാക്കി വെടിയുണ്ടകൾ പായിക്കുമ്പോൾ ഗോൾ ഗോൾ എന്ന് അട്ടഹസിക്കുന്നുണ്ടായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ ജീവൻ നഷ്ടപ്പെട്ട എസ്കോബാറിനെ ലോകം കാല്പന്തുകളിയിലെ ജന്റിൽ മാൻ എന്ന് വിശേഷിപ്പിക്കുന്നു. ആരാധകരുടെ ഇതുപോലെയുള്ള  പെരുമാറ്റങ്ങളിൽ   കുപ്രശസ്തരാണ് ഇംഗ്ലണ്ടുകാരും. അവരെക്കുറിച്ചു പിന്നീട് പറയാം.

ലോകകപ്പ് ഫുട്ബോളിലെ കാണികൾ ഇങ്ങനെയൊക്കെ എങ്കിലും പഞ്ചായത്തു ഗ്രൗണ്ടിലും സ്ഥിരം കാണികൾ ഇങ്ങനെ ഒന്നും ആയിരുന്നില്ല, ഫുട്ബോളിനെ ആജീവനാന്ത കാലം സ്നേഹിച്ച കളിപ്രേമികൾ, അവരിൽ  പ്രധാനികളാണ് നമ്മളെ വേർപിരിഞ്ഞുപോയ ദാമോദരൻ പിള്ള അമ്മാവൻ , പ്രമോദനന്റെ അച്ഛൻ നാണു സർ , ജയകുമാരണ്ണന്റെയും ശ്യാംമണ്ണന്റെയും അച്ഛൻ , കുറ്റിപ്പുറത്തുനിന്നും ചെല്ലപ്പൻ, തങ്കപ്പൻ പിള്ള അമ്മാവൻ , സീമ എന്നറിയപ്പെട്ടിരുന്ന അമ്മാവൻ. വിശ്വനാഥൻ പിള്ളഅമ്മാവനും , ബീമാ മുതലാളിയും ഒക്കെ ഇപ്പോഴും പന്തുകളിയുണ്ടെങ്കിൽ കുറച്ചുനേരമെങ്കിലും ഗ്രൗണ്ടിന്റെ അരഭിത്തിയിൽ വന്നിരിക്കും. കളി കണ്ടിട്ട് തിരിച്ചു പോകും ഇവരൊക്കെ എത്ര തലമുറയുടെ കളി കണ്ടിരിക്കുന്നു. ഓരോകളിക്കാരെ കുറിച്ചും വളരെ വ്യക്തമായ അഭിപ്രായങ്ങൾ തരുവാനും അവർക്കൊക്കെ കഴിഞ്ഞിരുന്നു. പക്ഷെ ഒരിക്കലും ആരെയും വിമർശിച്ചു കണ്ടിട്ടില്ല, അ കൊച്ചുമക്കളാവാൻ പ്രായമുള്ളവരെ മുന്നോട്ടുപോകാൻ പ്രോത്സാപ്പിച്ചതിൽ ഇവരുടെ ഭാഗം വളരെ വലുതാണ്. അവരുടെ വൈകുന്നേരങ്ങൾ നിലക്കാതെ ഉരുളുന്ന ഫുട്ബോളിന്റെ പുറകിലും.

2006 ലെ ഫുട്ബോൾ ടൂർണമെന്റിന്റെ പേര് സൂപ്പർ സോക്കർ , 1998 ലെ സംസ്ഥാന തല ഹാൻഡ്ബാൾ ചാമ്പ്യൻ ഷിപ്പിനു മുമ്പ് കെ ആർ സി നടത്തിവന്നിരുന്ന ഫുട്ബോൾ ടൂർണമെന്റിന്റെപേര്കടമെടുത്തു . ഇപ്പോൾ ഫ്രീകിക്ക് എന്നപേരിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. പഴയ പെരുമാറ്റിയതിന്റെ കാരണം വ്യക്തമല്ല. ഞായറാഴ്ച തുടങ്ങി ഞായറാഴ്ച അവസാനിക്കുന്നവിധം സമയം ക്രമീകരിച്ചു. മത്സരം തുടങ്ങി ആദ്യ പാദ മത്സരങ്ങൾ എല്ലാം സംഘാടകരുടെ നിയമപ്രകാരം നടന്നു. ഓരോ കളികളും അതി വാശിയേറിയവ, ജീവന്മരണപോരാട്ടങ്ങൾ. ഓരോ ദിവസംകഴിയുംതോറും കാണികളുടെ എണ്ണവും കൂടിവന്നു. ഇടക്ക് ഒരാൾ 19 വ്യാജ സർട്ടിഫിക്കറ്റ് കാട്ടി കളിക്കാൻ ഇറങ്ങി, കാളികാണുവാൻ വന്നവരിൽ ആർക്കോ കക്ഷിയെ പരിചയം ഉണ്ടായിരുന്നു പോലും, ചോദ്യം ചെയ്യലായി  ഉന്തും തള്ളുമായി , അങ്ങനെ 19 വയസെന്ന നിയമം എടുത്തുകളഞ്ഞു. കുട്ടികൾക്കായി തുടങ്ങിയ ടൂർണമെന്റ് വലിയവരിലേക്കു ചെന്ന് നിൽക്കുന്ന അവസ്ഥ. ഫുട്ബോളിന്  ഇത്രയുമധികം വികാരം ഉണർത്തുവാൻ കഴിയുമെന്ന് അടുത്തറിഞ്ഞ ദിവസങ്ങൾ. മറ്റുള്ള ടീമുകൾ പ്രായം കൂടിയ കളിക്കാരെ ഇറക്കുമ്പോഴും കെ ആർ സി പുതുമുഖങ്ങൾക്കു അവസരം നൽകി.  ആദ്യ രണ്ടുകളിയിലും ആധികാരികമായി കളിച്ചവർ ഫൈനലിൽഎത്തി , കൗമാരക്കാരായ അവരുടെ ആവേശം അണപൊട്ടിയൊഴുകി. ഓരോ കളിയും സ്പോൺസർ ചെയ്യാൻ സുഹൃത്തുക്കളും സ്ഥാപനങ്ങളും ഞങ്ങളെ തേടിയെത്തി. സെമിഫൈനൽ മുതൽ വരുന്ന ടീമുകൾക്ക് ചെറിയ ഒരുതുക ട്രാവൽ അലവൻസ് ആയി നൽകിത്തുടങ്ങി. ഇവിടെ കളിനടക്കുന്ന വിവരവും ചെറിയ വിഷയങ്ങൾ നടന്നകാര്യവും ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ ആരോ അറിയിച്ചു. പോലീസ് വന്നു കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ കളിനടക്കുമ്പോൾ അവിടെ ഒരു ജീപ്പ് പോലീസ്‌കാരും വന്നിരുന്നു.


 ഫൈനലിൽ കിങ്‌സ് സ്റ്റാർ വടക്കുംതലയും, കെ ആർ സിയും. നിനച്ചിരിക്കാതെ ക്ലബ്ബിലെ മുതിർന്നവർ  കഠിനമായ തീരുമാനം എടുത്തു.  കിങ്‌സ് വളരെ സീനിയർസ് ആയ കളിക്കാരെയാണ് ഇറക്കുന്നത്, നമ്മളും കളി പരിചയമുള്ള ടീമിനെ ഇറക്കണം. അതുകൊണ്ട് ഉദ്ദേശിച്ചതെന്നതെന്നും കേട്ടിരുന്ന കൗമാരക്കാരുടെ കണ്ണിലെ നിരാശ എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. ഞാനും നിസ്സഹായനായി. പറഞ്ഞതുപോലെ കിങ്‌സ് സ്റ്റാർ എവിടെനിന്നൊക്കെയോ കുറെ ഇറക്കുമതി കളിക്കാരെ ഇറക്കി, വര്ഷങ്ങള്ക്കു മുമ്പ് ഗ്ലാസ്‌കോ തെൻകുംഭാഗത്തിനു വണ്ടികളിച്ചിരുന്ന 40 വയസിനു മുകളിൽ പ്രായമുള്ള പേരറിയാത്ത ഒരു ചേട്ടൻ ആയിരുന്നു അവരുടെ പ്രതിരോധത്തിന്റെ ചുക്കാൻ പിടിച്ചത്. കെ ആർ സി കൂട്ടത്തിലെ നല്ല ഒരുകൂട്ടം കളിക്കാരെയും തെരഞ്ഞു പിടിച്ചു ഇറക്കി. കെ ആർ സിയുടെ മുൻനിരക്കാരുടെ ഓരോ നീക്കങ്ങളും ആ പരിചയ സമ്പത്തിനു മുന്നിൽ അവസാനിച്ചു. വാശിയേറിയ മത്സരത്തിൽ രണ്ടു ടീമും ഒപ്പത്തിനൊപ്പം നിന്നു ഓരോഗോൾ വീതം നേടി, എക്സ്ട്രാ ടൈമിലേക്ക്‌ കളി നീണ്ടു. ഗ്രൗണ്ട് നിറഞ്ഞു നിന്ന കാണികളെ സാക്ഷിയാക്കി  പെനാൽറ്റി ഷൂട്ട് ഔട്ടിൽ കിങ്സ്റ്റാർ കപ്പ് നേടി. ട്രോഫി സമ്മാനിക്കാനായി വിശിഷ്ടഥിതികളെ ക്ഷെണിച്ചിരുന്നില്ലെങ്കിലും സ്ഥലം എസ് ഐ അവിടെ സന്നിദ്ധനായിരുന്നു. സുരക്ഷാപരമായ ചെറിയ വിഷയങ്ങൾ ഉണ്ടായെങ്കിലും ഫുട്ബോളിൽ മൈനാഗപ്പള്ളിക്കാരുടെ ആവേശം മനസ്സിലാക്കിയ അദ്ദേഹം ഫുട്ബോൾ പ്രേമികളെ  വളരെ പ്രോത്സാപ്പിക്കുന്ന രീതിയിൽ ചെറിയ സംഭാഷണവും നടത്തി.


പ്രാദേശികമായി കെ ആർ സി നടത്തിയ ടൂർണമെന്റ് കുന്നത്തൂരിനെ തന്നെ വലിയ ഫുട്ബോൾ ആവേശത്തിലേക്കു എത്തിച്ചു എന്നുവേണം പറയുവാൻ . പഞ്ചായത്തു മേളകൾ തിരികെ വന്നു , മുംബയിൽ അക്ബർ ട്രാവെൽസ് ഉൾപ്പെടെയുള്ളവർ മൈനാഗപ്പള്ളിയിലെത്തി, തിരുവനന്തപുരത്തുനിന്നും പൂന്തിറയിലുള്ളവരും,   പ്രതിഭ ഉള്ളൂരും , പത്തനാപുരത്തെ ടീമുകളും പത്തനംതിട്ടയിലെയും ആലപ്പുഴയിലെയും തൊടുപുഴയിലെയും ടീമുകളും കടൽ കടന്നുവന്ന ആഫ്രിക്കക്കാരും പഞ്ചായത്തു ഗ്രൗണ്ടിൽ മാറ്റുരച്ചു. 2006 ൽ മത്സരിച്ച ഒട്ടുമിക്ക ടീമുകളും ഫുട്ബോൾ ടൂർണമെന്റ് നടത്തി. 2007 ൽ  ചെറിയ വിഷമത്തോടെ ഞാൻ മറുനാട്ടിലേക്കു വണ്ടികയറി, ഇന്നും ആയാത്ര തുടരുന്നു. അപ്പോഴേക്കും ഫുട്ബോൾ ആവേശം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്നു. കെ ആർ സിക്കും വളരെ     2013 കാലഘട്ടത്തിലെ ഒരു അവധിസമയം  ശാസ്താംകോട്ട കോളേജ് ഗ്രൗണ്ടിൽ ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നുവെന്നറിഞ്ഞു കാളികാണുവാൻ പോയി. റഫറി ചെയ്യുന്നത് ഗ്രൗണ്ടിൽ കളിക്കുവാൻ വന്നിരുന്ന ദിനേശ്, അന്നാണ്  ദിനേശ് റഫറി ചെയ്യുവാനുള്ള സർട്ടിഫിക്കേഷൻ എടുത്ത വിവരം അറിയുന്നത്. കളി കഴിഞ്ഞു തിരിച്ചു പോരുവാൻ നേരം സുപരിചിത മുഖമുള്ള ഒരു ചേട്ടൻ വന്നു ചോദിക്കുന്നു, അറിയുമോ. മുഖപരിചയം ഉള്ളവരോട് എങ്ങനെ അറിയില്ല എന്ന് പറയും. 2006  ൽ നിങ്ങൾ നടത്തിയ ടൂർണമെൻറിൽ കിംഗ് ഇലവനെ ഇറക്കിയത് കക്ഷിആയിരുന്നുവെന്നു., അന്ന് നിങ്ങൾ കുറച്ചു കുട്ടികളുമായെല്ലേ വീട്ടിൽ തിരക്കിവന്നത്‌, എന്തായാലും അന്നത്തെ ഫുട്ബോൾ ആരവം ഇപ്പോൾ ഇവിടെയും, നന്ദി പ്രകടനമൊക്കെ ആയി പിരിഞ്ഞെങ്കിലും പേരറിയാത്ത ആ സുഹൃത് തിരിച്ചറിഞ്ഞ നിമിഷം എന്നും ഓർത്തുവെക്കുന്ന സ്വകാര്യ സന്തോഷവും.


ടൂർണമെന്റിന്കെ ശേഷം  ആർ സിക്ക് വേണ്ടി കളിച്ച കൗമാരക്കാർക്കുവേണ്ടി കൊല്ലത്തുനിന്നും പരിശീലകപരിശീലകർ വന്നു  പരിശീലനകളരി സംഘടിപ്പിച്ചു , അവർ തുടർച്ചയായി 5 വർഷത്തോളം  പഞ്ചായത്തുമേളയിൽ ചാമ്പ്യൻ മാർ ആയി. മറ്റു തലങ്ങളിലും നല്ല കളിമികവ് കാഴ്ചവെച്ചു. അവരിൽ ഏഴെട്ടുപേർ ഇന്ന്  ഇന്ത്യൻ സേനാവിഭാഗത്തിൽജോലിചെയ്യുന്നു. ചില വൈകുന്നേരങ്ങളിൽ അവർവാട്ട്സ്ആപ്പ് കൂട്ടായ്മയിൽ ഒത്തുകൂടും, പഴകിയ വീഞ്ഞുപോലെ വീര്യം കൂടിയ ഓർമ്മകൾ അയവിറക്കും, വരും തലമുറയിൽ സ്വപ്‌നങ്ങൾ കാണും. ഭൂതകാല സ്മരണകൾ അതിജീവനത്തിന്റേതാണെങ്കിൽ വർത്തമാനകാലഘട്ടം അത്ര ശോഭനമല്ല. ക്യാപ്റ്റൻ സിനിമയിൽ സത്യൻ പറഞ്ഞ ഒരു ഡയലോഗ് കടമെടുക്കുകയാണെങ്കിൽ ഉള്ളിൽ തീയുള്ള കളിക്കാരെ കൊണ്ടേ കളിക്കാനും വിജയിക്കാനുമാകു. തങ്ങളുടെ ഫുട്ബോൾ ആവേശം വരുന്ന തലമുറക്കു പകർന്നു നൽകാനായി കെ ആർ സിയും പഞ്ചായത്തു ഗ്രൗണ്ടും  കാത്തിരിക്കുന്നു. കേരളഫുട്ബോളിനും ഫുട്ബോളിനും ഒരു കളിക്കാരനെ സംഭാവന നൽകണമെന്ന സ്വപ്നം ഇന്നും ബാക്കി.

ഇതൊക്കെ എങ്കിലും നാട്ടിൽനിന്നും അവസാനമായി കേട്ടത് വരുന്നദിവസങ്ങളിൽ നടക്കുവാൻപോകുന്ന മണ്ണൂർക്കാവ് ദേവി കലാകായിക വേദി സംഘടിപ്പിക്കുന്ന  ടൂര്ണമെന്റിനെക്കുറിച്ചാണ്‌. അതൊരു വലിയ വിജയം ആവട്ടെ, ഓർമകളിൽ നിലനിൽക്കുന്ന മണ്ണൂർക്കാവിന്റെ വിവൺ ആർസിയോളം വളരുവാൻ അവർക്കും ആകട്ടെ.

കടപ്പാട് : ശ്യാം മഠത്തിൽ ( പലതും ഓര്മിപ്പിച്ചതിനു ).


No comments:

Post a Comment