Saturday, May 13, 2017

എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ


എന്റെ അമ്മയെ ഞാൻ ഉഷയമ്മ എന്നാണ് വിളിക്കാറ്, നാട്ടിലുള്ള മറ്റുള്ള എല്ലാ അമ്മമാരെയും 'അമ്മ എന്നും. അത് കുഞ്ഞുന്നാളുമുതലെയുള്ള ശീലവും. കഴിഞ്ഞ ദിവസം നാട്ടിൽനിന്നുകേട്ട വാർത്ത ഒട്ടും സുഖകരമല്ല , നാട്ടിൽ സ്വാമി എന്ന് ഞങ്ങൾ വിളിക്കുന്ന കുതിരപ്പന്തിയിൽ തങ്കമണിപ്പിള്ള ചേട്ടന്റെ ഭാര്യ അതും ഒരു 'അമ്മ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരണപ്പെട്ടു കിടക്കുന്നതു കണ്ടു, അന്വേഷിച്ചതിൽ നിന്നും അറിയാൻ കഴിഞ്ഞത് രാവിലെ മുതൽ ആ 'അമ്മയെ കാണാൻ ഇല്ലായിരുന്നുവെന്നും ബന്ധുവീട്ടിലും മറ്റും അന്വേഷിച്ചിട്ടു ഒരു വിവരവും ഇല്ലാതെ അവസാനം കിണറ്റിൽ കിണറ്റിൽ മരണപ്പെട്ടു കിടക്കുന്നതു കണ്ടുമെന്നുമാണ് . പോലീസും വിരലടയാളവിദഗ്‌ദ്ധരും എല്ലാം സ്ഥലം സന്ദർശിക്കുകയും മരണകാരണം അന്വേഷിക്കുകയും ചെയ്യുന്നു. റൂമിൽ രക്തം കണ്ടുവെന്നും ശരീരത്തുണ്ടായിരുന്ന ആഭരണം കാണുവാനില്ല എന്നുമൊക്കെ നട്ടുവർത്തമാനം.

തങ്കമണിപ്പിള്ള ചേട്ടൻ മരിച്ചിട്ടു കാലം കുറച്ചായി, ഞങ്ങളുടെ ശബരിമലയാത്രയിൽ ഗുരുസ്വാമിയായിവന്നു കെട്ടുനിറച്ചുതരുന്നതും അമ്പലങ്ങളിലും വീടുകളിലും മറ്റും വായിക്കാൻ പോകുന്നതുമായ ഒരു സാധുമനുഷ്യൻ, അവിടെ രണ്ടു ചേച്ചിമാരാണ് ഉണ്ടായിരുന്നത് എന്നാണ് ഓര്മ, ഞങ്ങളുടെ ചെറുപ്പകാലത്തു തന്നെ അവരുടെ കല്യാണവുംകഴിഞ്ഞിരുന്നു. . തങ്കമണിപ്പിള്ള ചേട്ടന്റെ മരണശേഷം ആ 'അമ്മ ഒറ്റക്കായിരുന്നു താമസം. അവിടെ അവർക്കു ഒരു ചെറിയ മുറുക്കാൻ കടയും കച്ചവടവുമൊക്കെ ഉണ്ടായിരുന്നു. അതിനിടയിലാണ് ദാരുണമായ ഈ സംഭവം ഉണ്ടാകുന്നത്. ഒരിക്കലും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ല താനും.സ്വന്തം മക്കളുടെ അടുത്തുപോലും പോകാതെ ഒറ്റയ്ക്ക് ജീവിക്കാൻ ശ്രമിച്ച ധീരായ സ്ത്രീ.വീട്ടിൽ വിളിച്ചപ്പോൾ ഇന്നലെതന്നെ ഈ വിഷയം അവതരിപ്പിച്ചു, അപ്പോഴാണ് അവർ ഇത് അറിയുന്നത്. വർഷങ്ങളായുള്ള പരിചയം , ഒട്ടും ഉൾക്കൊള്ളാൻ കഴിയാത്ത വാർത്ത, ഇത് കേട്ടതിനു ശേഷമുള്ള അവരുടെ മാനസികാവസ്ഥ  മനസിലാകുന്നുണ്ടായിരുന്നു. രാവിലെ വിളിച്ചപ്പോഴും ഒരു മാറ്റവും ഇല്ല, ആ വീട്ടിൽപോകാനുള്ള തയ്യാറെടുപ്പുകൾ, അയലത്തെ വീട്ടിൽ പോയി കാര്യം ചോദിക്കുന്നു. 

അവർക്കു ഇങ്ങനെ ഒരു അന്ദ്യം ഉണ്ടാകുമ്പോൾ ഈ  കാലഘട്ടത്തിൽ നമുക്ക് പലതും ചിന്തിക്കേണ്ടിവരുന്നു. നാട്ടിൽ ഇങ്ങനെ ഒരു വാർത്ത പുതിയതാണ്,കൂടാതെ എന്റെ ഉൾപ്പടെ പല കുടുംബങ്ങളിലും പ്രായമായവർ ഒറ്റക്കാണ് താമസവും. അവരുടെ സുരക്ഷ പുറം ലോകത്തു താമസിക്കുന്ന മക്കൾക്ക് വളരെ പ്രധാനം നാട്ടിൻപുറങ്ങളിലും  ഇങ്ങനെ ഒക്കെ സംഭവിക്കുമ്പോൾ എന്ത് വിശ്വസിച്ചു മക്കൾ കുടുംബം വിട്ടു നിൽക്കും, ഇത് എന്റെ മാത്രംചിന്തയല്ല , ഇന്നലെ whatsaap ഗ്രൂപ്പിൽ ഈ മെസ്സേജ് വന്നതിനുശേഷം പുറത്തു എല്ലാവരുടെയും ചിന്ത ഇത് തന്നെ. ആരോട് ചോദിയ്ക്കാൻ , എന്ത് ചെയ്യാൻ.

ഈ മാതൃ ദിനത്തിൽ വലിയ കാര്യങ്ങൾ ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിലും ഒറ്റക്കുതാമസിക്കുന്ന അച്ഛനമ്മമാരുടെ സുരക്ഷയെകുറിച്ചു നമുക്ക് ചിന്തിക്കാം, അതിനു വേണ്ടതൊക്കെ ചെയ്യാൻ ശ്രമിക്കാം.

സവീഷ്.





No comments:

Post a Comment