Monday, January 15, 2018

പ്രമുഖാരല്ലാത്തവർക്കൊപ്പം


ശ്രീജിത്തിന്റെ അനുജന്റെ കൊലപാതകവും അതിനു കാരണക്കാരായ പൊലീസുകാരെ ഭരണകൂടവും നീതിന്യായ വ്യവസ്ഥിതിയും സംരക്ഷിച്ചതും അതിനെതിരെ 760 ദിവസമായി ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കൽ സമരമിരിക്കുന്നതും കേരളസമൂഹം ചർച്ചചെയ്യുമ്പോൾ ഈ സമരത്തിന് പിന്തുണ നൽകുകയും ഒരു ചോദ്യം കൊണ്ട് പ്രതിപക്ഷത്തെ തന്നെ അപ്രസക്തമാക്കിയ ആൻഡേഴ്സൺ എഡ്‌വേർഡ് എന്ന ശാസ്താംകോട്ടക്കാരനെ കുറിച്ചാണ് പറയുവാനുള്ളത്.

ആൻഡേഴ്സണെ ആദ്യമായി കേൾക്കുന്നത് മലയാളം വായനശാല എന്ന നവമാധ്യമകൂട്ടായ്മയിൽ അംഗമാകുമ്പോഴാണ്, ചെയ്യുന്ന ജോലിയെക്കുറിച്ചും ചെയ്ത ഷോർട്ഫിലുമുകളെക്കുറിച്ചുമൊക്കെ സ്പുടതമായി സംസാരിച്ചപ്പോൾ ആ കക്ഷിയെ കുറിച്ച് കൂടുതൽ അറിയണമെന്ന് തോന്നു , അങ്ങനെയാണ് സുഹൃത്ത് റെജിയുമായി സംസാരിക്കുന്നതും ബിജു നൈനാൻ എന്ന സിനിമ പ്രവർത്തകനെ സഹായിച്ച ആൻഡേഴ്‌സനെ കുറിച്ച് കേട്ടത്. വായനശാല കൂട്ടായ്മ കഥയെയും കവിതയെയും പ്രോത്സാഹിപ്പിച്ചപ്പോൾ സാധാരണക്കാരെ സഹായിക്കുവാനായി പുതിയ ഒരു കൂട്ടായ്മ ഉണ്ടാവുകയും അവിടെ ആൻഡേഴ്സൺ ബിജു നൈനാൻറെ കഥ പറയുകയും ചെയ്തു. 

ജോലിക്കുപോകുന്നതിനിടെ ബൈക്കിൽ കൊല്ലത്തിനു ലിഫ്റ്റ് ചോദിച്ച അപരിചിതന് വഴിമധ്യേ ഹാർട്ട്  അറ്റാക്ക് വരുകയും കൊല്ലം ജില്ലാ ആശുപത്രിയിൽനിന്നും മെഡിക്കൽകോളേജിൽ കൊണ്ടുപോവുകയും അവിടെ വച്ച് കക്ഷി  മരണപ്പെടുമ്പോൾ ബന്ധുക്കൾ പോലും സഹായിക്കാനില്ലാത്ത ബിജു നൈനാൻറെ മരണാനന്തര കർമ്മങ്ങൾ ചെയ്ത ആൻഡേഴ്സൺ, ആംബുലൻസ് ചെലവുൾപ്പടെ എല്ലാം സുഹൃത്തുക്കളിൽ നിന്നും കടംവാങ്ങി നടത്തിയതിനെക്കുറിച്ചും  സിനിമാക്കാരിൽ പരാജിതർ അനുഭവിക്കേണ്ടി അതിന്റെ നേരനുഭവവും പങ്കുവെച്ചു. മെഡിക്കൽ കോളേജിൽ ബിജു നൈനാനെ സഹായിക്കാൻ നിന്നസമയം അവിടുത്തെ രോഗികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകണ്ടു കഴിയുമെകിൽ മെഡിക്കൽകോളേജിൽ കുറച്ചു വീൽ ചെയർ വാങ്ങികൊടുക്കണം എന്ന ആഗ്രഹം പറഞ്ഞപ്പോൾ  അന്ന് ആൻഡേഴ്സൺ ന്റെ ബാങ്ക് ഡീറ്റൈൽ വാങ്ങിയതാണ്. നിർഭാഗ്യവശാൽ ഒന്നും ചെയ്യാൻ പറ്റിയതുമില്ല , ഫോൺ കേടാവുകയും ആ കൂട്ടായ്മകളിൽ നിന്നെല്ലാം വിടപറയെടി വരുകയും ചെയ്തു.

അന്ന് സേവ് ചെയ്ത ആൻഡേഴ്‌സന്റെ കോണ്ടാക്ട് നമ്പറിൽ കഴിഞ്ഞ ദിവസം മെസ്സേജ് അയക്കുകയും ശ്രീജിത്തിന്റെ കൂടെയുള്ളത് കഷിതന്നെ എന്ന് ഉറപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും ആൻഡേഴ്സൺ 5 ദിവസത്തോളം നിരാഹാരം പിന്നിട്ടുകഴിഞ്ഞിരുന്നു, ആഹാരം കഴിക്കാതെ ടിവി ചാനൽ ചർച്ചകളിലും മറ്റും പങ്കെടുക്കുന്നതിനാൽ നല്ല ആരോഗ്യ ബുദ്ധിമുട്ടും അനുഭവപ്പെടുന്നു. ശാസ്താംകോട്ട കോളേജിൽ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ വക്താവായി പ്രവർത്തിക്കുകയും മുതിർന്നപ്പോൾ മനുഷ്യനന്മയുടെ പാത രാഷ്ട്രീയമല്ല ജനസേവനവും കാരുണ്യപ്രവർത്തനവുമാണെന്നു തിരിച്ചറിഞ്ഞു പ്രവർത്തിച്ചു പോരുന്ന ആൻഡേഴ്സൺ ,  ശ്രീജിത്തിന്റെ സമരത്തിന്റെ ആദ്യപാദം മുതൽ കൂടെ കൂടെ നിൽക്കുകയും മുമ്പും ഈ വിഷയവുമായി ബന്ധപ്പെട്ടു രമേശ് ചെന്നിത്തല ഉൾപ്പടെ ഉള്ളവരെ കാണുകയും ചെയ്തു.  എന്നാൽ നിസ്വാർത്ഥമായി സേവനം നടത്തുന്ന ചെറുപ്പക്കാർക്കെതിരെ  കേവലം രാഷ്ട്രീയമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് എത്രത്തോളം മനസാക്ഷിക്ക് നിരക്കുന്നതെന്നു നിങ്ങൾ ഓരോ രാഷ്ട്രീയക്കാരും ചിന്തിക്കു. ആൻഡേഴ്സന്റെ വാക്കുകടമെടുത്താൽ ശ്രീജിത്തിനൊപ്പം നിൽക്കുന്നവർ പൊതുജനമാണ്, അവർ ചോദിക്കുന്നതിനു മറുപടിപറയേണ്ടത് ജനാധിപത്യത്താൽ തെരെഞ്ഞെടുക്കപ്പെട്ടവരുടെ ഉത്തരവാദിത്വവും. ചോദ്യം അരോചകമാകുമ്പോൾ അതുചോദിക്കാൻ നിങ്ങൾ ആര് എന്ന് മറുചോദ്യം ഉന്നയിക്കുന്നവർ കാത്തിരിക്കുക...

ശ്രീജിത്തിനൊപ്പം ആൻഡേഴ്സണും നിരാഹാരം അഞ്ചാം ദിവസം തുടരുകയാണ്..നാളത്തെ ദിനം പുലരുന്നത് ആ ഏട്ടനും പൊതുജനത്തിനും നീതിലഭിച്ചുകൊണ്ടാകട്ടെ എന്ന് പ്രത്യാശിക്കാം.

അതെ പ്രമുഖനല്ലാത്ത ശ്രീജിത്തിനൊപ്പം , ആന്ഡേഴ്സനൊപ്പം. 

സവീഷ്

PS : ഒരുപക്ഷെ ആൻഡേഴ്സൺ പറഞ്ഞിട്ടാണ് ഞാൻ ഇത് കുറിക്കുന്നതെന്നു ചിന്തിക്കുന്നവർക്കായി എന്റെ പേർസണൽ ചാറ്റിനെ ഒരു ഭാഗം ചേർക്കുന്നു. കൂടാതെ ഞാൻ ചോദിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ ഷെയർ ചെയ്ത ബിജു നൈനാനെ സഹായിച്ചപ്പോൾ FB യിൽ ഇട്ട പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടും കൂടെ ചേർക്കുന്നു. എന്റെ വിഷമം അന്ന് ആൻഡേഴ്സൺ ന്റെ ബാങ്ക് അക്കൗണ്ട് നമ്പർ സേവ് ചെയ്യുവാൻ  പറ്റിയില്ല എന്നതാണ്, ഇന്ന് ഈ സമരത്തിന്റെ നടത്തിപ്പിനായും മറ്റും സാമ്പത്തികമായി എന്നാൽ ഒരു സഹായം ചെയ്യാം എന്നുപറഞ്ഞപ്പോൾ സ്നേഹപൂർവ്വം അത് നിരസിച്ച ആൻഡേഴ്സൺ ഈ പറയുന്നവരേക്കാൾ ഒക്കെ എത്രയോ വലിയവനാണ്.

No comments:

Post a Comment