കോവിഡ് നാട്ടിൽ നിന്ന് തന്നെ പോയി എന്ന രീതിയിൽ എല്ലാവരും പെരുമാറുന്നതിനോടൊപ്പം ഞാനും ചേർന്നു, ട്രിവാന്ഡറുത്തുനിന്നും നാട്ടിലേക്കു പോകുമ്പോൾ നമ്മുടെ ഒരു ഗഡി കൂടെ ഉണ്ടായിരുന്നു, അവനെ വീട്ടിൽ കൊണ്ടാക്കി അവന്റെ അമ്മയുടെ കയ്യിൽ നിന്നും ചായയും കുടിച്ചിട്ടാണ് തിരികെ വീട്ടിലേക്ക് പോയത്, അവന്റെ വീട്ടിൽ കയറിയതും പ്രായമായവരുടെ അടുത്ത് മാസ്ക് ഇല്ലാതെ ഇരുന്ന് സംസാരിച്ചതും പിന്നീടുള്ള ദിവസങ്ങളിൽ വളരെ വിഷമിപ്പിച്ചു. ഭാഗ്യം അവർക്കും അസുഖം കിട്ടിയില്ല.
ഉത്സവത്തിന് നാട്ടിൽ ഉണ്ടായിരുന്നെങ്കിലും വീട്ടുകാരെയും പരമേശ്വരൻ പിള്ളയുടെ ആശുപത്രിയിലെ ഡോക്ടറെയും മാത്രമേ കാണുവാൻ കഴിഞ്ഞിരുന്നുള്ളൂ. അതിന്റെ കുറവ് ജനുവരി ലാസ്‌റ് വീക്ക് നാട്ടിൽ എത്തിയപ്പോൾ തീർക്കാമെന്നു കരുതി കുറെ പേരെ അവരുടെ വീടുകളിൽ പോയി കണ്ടു.മിക്കവരുടെയും വീടിന്റെ മുറ്റത്തു നിന്നാണ് സംസാരിച്ചത്, അതിനിടയിൽ ഒരുവീട്ടിൽ ചെന്നപ്പോൾ മ്മടെ സീനിയർ ഗെഡികൾ എല്ലാം വീട്ടിനകത്തിരുന്നു ISL കാണുന്നു, നുമ്മയും മെല്ലെ വീടിനകത്തേക്ക് കയറി അവിടെ നിന്ന് കുറച്ചു നേരം കളിയും കണ്ടു ലോക കാര്യങ്ങളും പറഞ്ഞു നിക്കുന്നതിനിടക്ക് ഒരു ഗഡി വല്ലാതെ തുമ്മുന്നത് കണ്ടു വല്ല കോവിടും ആന്നോടെ എന്ന് ചോദിച്ചു മാസ്ക് ഒന്നൂടെ ടൈറ്റ് ചെയ്തു മെല്ലെ അവിടുന്നിറങ്ങി അടുത്ത സ്വീകരണ സ്ഥലത്തേക്ക് പോയി. രാത്രി 10 മണിക്ക് മുമ്പ് വന്നാലേ അത്താഴം തരു എന്ന് 'അമ്മ പറഞ്ഞതിനാൽ ഗേറ്റടക്കുന്നതിനു മുമ്പ് വീട് പിടിച്ചു, അത്താഴവും കഴിച്ചു സുഖമായി ഉറങ്ങി.
രാവിലെ എണീറ്റ് ഷട്ടിൽ കളിയ്ക്കാൻ പോകണമെന്നൊക്കെ ഉണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല, അന്ന് ഒരു സാധാരണ ഓഫീസ് ദിവസം, വലിയ വിഷയങ്ങൾ ഒന്നും ഇല്ലാതെ വൈകുന്നേരം വരെ സമയം പോയി, ഇതിനിടക്ക് ഇന്നലെ പോയ വീട്ടിൽ തുമ്മൽ ഉണ്ടായിരുന്ന വ്യക്തി കോവിഡ് +ve ആണെന്ന വാർത്ത കാട്ടുതീപോലെ നാടാകെ പടർന്നു.ഞാനും അവരുടെ പ്രൈമറി contact ലിസ്റ്റിൽ ഉണ്ടെന്ന വിവരം വീട്ടിൽ പറഞ്ഞു , പറഞ്ഞു തീർന്നതും വീട്ടിലും അയലത്തുള്ള എല്ലാവര്ക്കും MASK ഓൺ. പാവം എന്നെ പിടിച്ചു റൂമിലിട്ടടച്ചു, ആഹാരം റൂമിൽ തരുന്നു, എന്തൊക്കെ സീനായിരുന്നു...അന്നത്തെ ദിവസവും അങ്ങനെ പോയി. പിറ്റേന്നു രാവിലെ 7.45 നു ചിന്നുവിന്റെ മെസ്സേജ് കണ്ടാണ് എണീറ്റത്, 'അമ്മയെ അഡ്മിറ്റ് ചെയ്യണം, പനി കുറയുന്നില്ല. തിരിച്ചു വരാൻ പറ്റുമോ. ഓക്കേ എന്ന് മാത്രം റിപ്ലൈ ചെയ്തു
ക്വാറന്റൈൻ ഹോം ഐസൊലേഷൻ ഡ്രാമകൾ ഒക്കെ അവസാനിപ്പിച്ച് ഞാൻ തിരിച്ചു തിരുവന്തപുരത്തിനു പൊന്നു. ഏകദേശം പത്തരയ്ക്ക് വീട്ടിൽ എത്തി.
വീട്ടിൽ വന്നും ഞാൻ പ്രൈമറി contact നെകുറിച്ചും ഹോം ഐസൊലേഷൻ നെ കുറിച്ചുമൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടക്കാന് അച്ഛന്റെ ഫോൺ വന്നത്, 'അമ്മ യുടെ കോവിഡ് ടെസ്റ്റ് +VE.ആകെ ടെൻഷൻ, ഞാൻ നിന്ന നിൽപ്പിൽ തന്നെ ആശുപത്രിക്ക് വിട്ടു, അവിടെ ചെന്നപ്പോഴേക്കും അമ്മയെ അവർ റൂമിലേക്ക് മാറ്റിയിരുന്നു. കോവിഡ് -VE ആയ ഒരാൾക്കേ bystander ആകാൻ പറ്റു എന്ന് കാഷ്വാലിറ്റിയിൽ നിന്നറിയിച്ചു, അങ്ങനെ അച്ഛനും ടെസ്റ്റ് ചെയ്തു. ദാണ്ടെ അവിടേം +VE ജാങ്കോ ഞങ്ങ പെട്ട്..
ആകെ ടെൻഷൻ സീൻ, വലിയ ആരോഗ്യ പ്രശ്ങ്ങൾ ഇല്ലെങ്കിലും അച്ഛനെയും കൂടി അമ്മയുടെ കൂടെ അഡ്മിറ്റ് ചെയ്യുക എന്ന ഓപ്ഷനെ ഉണ്ടായിരുന്നുള്ളു. അച്ഛനെയും അമ്മയും ആശുപത്രിയിലാക്കി വൈകിട്ട് നാലു മണിയോടെ വീട്ടിൽ എത്തി,അപ്പോൾ അതുവരെ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്ന ചിന്നുവിനും ശ്രീകുട്ടിക്കും കുറെ അധികം പ്രശ്നങ്ങൾ പെട്ടന്ന് പൊങ്ങി വന്നു, അങ്ങനെയെങ്കിൽ ഏതെങ്കിലും ഹോസ്പിറ്റലിൽ പോകാമെന്നായപ്പോൾ അത്രയ്ക്ക് പ്രശനങ്ങൾ ഇല്ല എന്ന് ചിന്നുവും. അപ്പോഴും എനിക്ക് ആദ്യം വന്ന പനി കോവിഡ് ആണെന്ന സത്യത്തിലേക്ക് പൊരുത്തപ്പെടുവാൻ മനസ്സ് എന്നെ അനുവദിക്കുന്നുണ്ടായിരുന്നില്ല.....
ഇടയ്ക്കു ആശാവർക്കറെ വിളിച്ചു പോസിറ്റീവ് ആയ വിവരം പറഞ്ഞു, അങ്ങനെ ഒരു കണക്കിന് ആദിവസം കടന്നുപോയി. പിറ്റേന്ന് അടുത്തുള്ള ഹെൽത്ത് സെന്ററിൽ പോയി ടെസ്റ്റ് ചെയ്യാൻ ആരുന്നു പ്ലാൻ, പക്ഷെ ആഴ്ചയിൽ ഒരു ദിവസം മാത്രമേ അവിടെ ടെസ്റ്റിംഗ് ഉള്ളു. പിന്നെ എവിടെ ടെസ്റ്റ് ചെയ്യും എന്ന അന്വേഷണത്തിൽ അന്നത്തെ ദിവസവും പോയി.ഹോസ്പിറ്റലിൽ അച്ഛന്റെ കൂടെ പോയെങ്കിലും അവിടുത്തെ ഇൻഷുറൻസ് ഉൾപ്പെടയുള്ള പേപ്പർ വർക്ക് ചെയ്യുന്നതിലും അഡ്മിഷൻ പ്രോസസ്സിലുമായിരുന്നു എന്റെ ശ്രദ്ധ. ടെസ്റ്റ് കൾ അച്ഛൻ ആണ് ചെയ്യിച്ചത്. വ്യക്തമായി പറഞ്ഞാൽ എങ്ങനെ ടെസ്റ്റ് ചെയ്യും എന്ന ഐഡിയ അപ്പോഴും എനിക്ക് ഉണ്ടായിരുന്നില്ല.
ഇനി മടിച്ചിട്ട് കാര്യമില്ല, എന്തായാലും ടെസ്റ്റ് ചെയ്തേ മതിയാകു എന്ന് കരുതി പിറ്റേന്ന് പട്ടത്തെ SUT യിലേക്ക് പോയി. അവിടെ ചെയ്‌യപ്പോഴാണ് ആന്റിജൻ ടെസ്റ്റ് ഇത്രയും എളുപ്പമുള്ള മുന്നൂറു രൂപയ്ക്കു ചെയ്യാവുന്ന ഒരു കാര്യമാണെന്ന് മനസിലായത്. അവിടെ പുറത്തു ഒരു ഷാമിയാന ഷെഡ് അവർ തയ്യാറാക്കിയിരുന്നു, അവിടെ ആധാറും ഫോൺ നമ്പറും കൊടുത്തു ഓ/പി പേഷ്യന്റ് ആയി രജിസ്റ്റർ ചെയ്തു ബില്ലടച്ചാൽ 20 മിനിറ്റിനുള്ളിൽ ടെസ്റ്റ് ചെയ്തു നിങ്ങൾ ഇൻഫെക്ട് ആണോ എന്ന് അറിയിക്കും. ഈ ഒരു ടെസ്റ്റ് ആണല്ലോ ലെഗസി ഹോസ്പിറ്റലായ കരുനാഗപ്പള്ളി പരമേശ്വരൻ പിള്ളയുടെ അടുത്ത് പനിയുമായി ചെന്നപ്പോൾ അവർ ചെയ്യാഞ്ഞതെന്നു ഒരുനിമിഷം ചിന്തിച്ചു. അന്നവിടെ ആ ടെസ്റ്റ് ചെയ്തിരുന്നെങ്കിൽ .... പറഞ്ഞിട്ട് കാര്യമില്ല, സംഭവിച്ചതെല്ലാം നല്ലതിന്..
SUTയിൽ കേശു ഒഴിച്ച് ഞങ്ങളുടെ എല്ലാരുടെയും സ്വാബ് , (എന്റേത് രണ്ടു തവണ ) എടുത്ത് ടെസ്റ്റ് ചെയ്തു. റിസർട്ട് ചിന്നുവും ശ്രീകുട്ടിയും വീക്കിലി പോസിറ്റീവ്. ഞാൻ -VE , ടെസ്റ്റ് ചെയ്ത നേഴ്സ് രണ്ടു മൂന്ന് ദിവസം കഴിഞ്ഞു നിങ്ങൾ ഒന്നുകൂടെ ടെസ്റ്റ് ചെയ്താൽ എല്ലാവരും -VE ആകുമെന്ന് പറഞ്ഞു ആശ്വസിപ്പിച്ചു വീട്ടിലേക്കു വിട്ടു.
വീട്ടിൽ വന്ന വഴിക്കു ഞങ്ങളുടെ ആശാവർക്കാറെയും തലേന്ന് വിളിച്ച ഗവർമെന്റ് ഹെഡ് നേഴ്സ്നെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു. നിങ്ങൾ ഒരു കാരണവശാലും പുറത്തു പോകരുത്, കൂടെ യുള്ള ആൾ -VE ആയതു അയാൾക്ക് ഇത് വരെ വരാത്തതിനാലാണ്, ഇനി വരാൻ പോകുന്നതേ ഉള്ളു, വീക്കിലി പോസിറ്റിവ് എന്നാൽ നിങ്ങൾക്ക് അസുഖം തുടങ്ങുന്നതേ ഉള്ളു... കൂനിന്മേൽ കുരു എന്നരീതിയിൽ ഫുൾ ടെൻഷൻ ആക്കുന്ന കുറെ ജൽപ്പന്നങ്ങൾ. ആദ്യം കുറെ നേരം ഇതൊക്കെ ചിന്നു കേട്ടിരുന്നു. ഗതികെട്ട് അവൾ ഫോൺ കട്ട് ചെയ്തു. പിന്നീട് ചേച്ചി വിളിച്ചപ്പോൾ വീക്കിലി +VE ന്റെ ഡഫനിഷനും നിങ്ങൾ ഈ ടെസ്റ്റിംഗ്സ്വാബ് കണ്ടിട്ടാണൊ ഈ അഭിപ്രായം പറയുന്നേതു ചോദിച്ചപ്പോൾ അവർ ഫോൺ വെച്ചിട്ടോടി. പിന്നീട് അവർ വിളിച്ചപ്പോഴൊക്കെ മനപ്പൂർവ്വം ഞാൻ തന്നെ സംസാരിക്കാൻ ശ്രമിച്ചു.
അച്ഛൻ 'അമ്മ ആശുപത്രിയിൽ, വീട്ടിൽ രണ്ടു +VE കേസ്, ഇതിനിടക്ക് നഴ്സും ആശാവർക്കാരും കൂടെ തരുന്ന ടെൻഷൻ, ഇതൊന്നും പോരാഞ്ഞിട്ട് പുറത്തു കടയിലോ മറ്റോ പോയി ഒന്നും വാങ്ങുവാൻ കഴിയാത്ത ക്വാറന്റൈൻ സംവിധാനം.എന്നിരുന്നാലും നല്ലവരായ ഒന്ന് രണ്ടു സുഹൃത്തുക്കളുടെ സഹായത്തോടെ ദിവസങ്ങൾ തള്ളി നീക്കി. നാല് ദിവസം കഴിഞ്ഞു ഞങ്ങൾ വീണ്ടും SUT യിൽ പോയി ടെസ്റ്റ് ചെയ്തു. ഇത്തവണ എല്ലാവരും -VE , അവിടെ നിന്ന് തന്നെ ഞങ്ങളെ വിളിച്ചു പേടിപ്പിച്ചുകൊണ്ടിരുന്ന നഴ്സമ്മയെ വിളിച്ചു വിവരം പറഞ്ഞു. വീക്കിലി +VE എന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അവർ ഫോൺ കട്ട് ചെയ്തു.
ദിവസങ്ങൾ പിന്നെയും കടന്ന് പോയി. ആശുപത്രീയിൽ അഡ്മിറ്റ് ആയിരുന്നവരുടെയും ടെസ്റ്റ് റിസൾട്ട് -VE ആയി. സാമാന്യം മോശമല്ലാത്ത ഒരു ബില്ലും നല്ല ടെൻഷനും തന്നിട്ട് കുറെ ആരോഗ്യവും കാർന്നെടുത്തു കോവിഡ് സീസൺ ഒന്ന് അരങ്ങൊഴിഞ്ഞു.
പാളിയ പ്രതിരോധത്തിൽ നിന്നും പഠിച്ച പാഠങ്ങൾ..
* കോവിഡ് വരില്ല എന്നുകരുതി ജീവിക്കാതിരിക്കുക!!! ഒരിക്കൽ നമ്മൾ അറിയാതെ ഇത് നമ്മുടെ ഇടയിലേക്ക് അവൻ വരും... അപ്പോൾ എങ്ങനെ ഡീൽ ചെയ്യണമെന്ന് ഒന്ന് പ്ലാൻ ചെയ്തു വെച്ചേക്കുക.
* പാൻഡെമിക് സിറ്റുവേഷൻ ആയതിനാൽ അത്യാവശ്യമെങ്കിൽ ഹോസ്പിറ്റലിൽ പോകാൻ മടിക്കരുത്
* കോവിഡ് വന്നാൽ കുറച്ചു ദിവസത്തേക്കെങ്കിലും സമൂഹത്തിൽ ഒറ്റപ്പെടും, അത് ഡീൽ ചെയ്യാനുള്ള contact ഒക്കെ കരുതി വെക്കുക.
*എപ്പോൾ പനിവന്നാലും ക്ലിനിക്കിൽ പോകുന്നതിനു പകരം കഴിയുമെങ്കിൽ ഒരു കോവിഡ് ടെസ്റ്റ് ചെയ്തതിനു ശേഷം മെഡിസിൻ എടുക്കുക.
*ആശ വർക്കാരൻമാരെയും ഗവർമെന്റ് സംവിധാനത്തെയും അധികം ഡിപെൻഡ് ചെയ്യാതിരിക്കാൻ ശ്രമിക്കുക. അവർ നമ്മുടെ ആരോഗ്യത്തെക്കാൾ നമ്പർ എങ്ങനെ കുറച്ചു കാണിക്കാം എന്നതിലാണ് ശ്രദ്ധിക്കുക.
*പ്രായമായവർക്ക് കോവിഡ് വന്നാൽ കാര്യങ്ങൾ കൈ വിടും, മെഡിക്കൽ കണ്ടിഷൻസ് ഉള്ളവർ ആണെകിൽ അവരുടെ അവസ്ഥ തീരെ മോശമായിരിക്കും ( From Our experiece, I dont want to reveal much on this.)
* ഈ അസുഖം സാമൂഹിക അകലവും മാസ്കുമൊക്കെ ഉപയോഗിച്ചാൽ നമ്മൾ ഉദ്ദേശിക്കുന്ന അത്ര വേഗം പകരും എന്ന് തോന്നുന്നില്ല, വീട്ടുകാർക്കല്ലാതെ എന്റെ കൂടെ സഹകരിച്ച ഒരാൾക്കും എന്നിൽ നിന്നും കോവിഡ് കിട്ടിയില്ല എന്നതാണ് എന്റെ അനുഭവം.
* കോവിഡിന്റേതായ ലക്ഷണങ്ങൾ ഇല്ലാതെ പലർക്കും ഇത് വന്നു പോകുന്നുണ്ട്, ശ്രദ്ധിക്കുക.